ആലപ്പുഴ: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കഴിഞ്ഞെങ്കിലും കുട്ടനാട്, അമ്പലപ്പുഴ മണ്ഡലങ്ങളിലെ ഇടതു വലതു മുന്നണി സ്ഥാ നാര്ത്ഥികള്ക്ക് വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു. എന്‍ ഡിഎയ്ക്ക് മാത്രമാണ് വോട്ടുകള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചു.
അമ്പലപ്പുഴയിലെ ഇടതു സ്ഥാനാര്‍ത്ഥി ജി. സുധാകരന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 63,728 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ പോളിങ് വര്‍ദ്ധിച്ചിട്ടും അദ്ദേഹത്തിന് 63,069 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. യുഡിഎഫിന്റെ സ്ഥിതിയാണ് പരിതാപകരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം. ലിജുവിന് 47,148 വോട്ടുകള്‍ ആണ് ലഭിച്ചത്.
എന്നാല്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷേക് പി. ഹാരിസിന് 40,448 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പി.കെ. വാസുദേവന്‍ 2,668 വോട്ടുകള്‍ ലഭിച്ച സ്ഥാനത്ത് ഇത്തവണ ബിജെപിയുടെ എല്‍.പി. ജയചന്ദ്രന് 22,730 വോട്ടുകള്‍ലഭിച്ചു. അതായത് 20,000 വോട്ടുകളുടെ വര്‍ദ്ധനവാണ് ബിജെപിക്കുണ്ടായത്.
കുട്ടനാട്ടില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ തോമസ് ചാണ്ടിക്ക് 60,010 വോട്ടുകള്ലഭഇച്ചിരുന്നു. ഇത്തവണ 50,114 വോട്ടുകളായി കുറഞ്ഞു. യുഡിഎഫിനും വോട്ടുവിഹിതത്തില്‍ കുറവുണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ.സി. ജോസഫിന് 52,039 വോട്ടുകള്‍ ലഭിച്ചു.
ഇത്തവണ യുഡിഎഫിലെ ജേക്കബ് എബ്രഹാമിന് 45,223 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 4,396 വോട്ടുകള്‍ ലഭിച്ച എന്‍ഡിഎയ്ക്ക് ഇത്തവണ 33,044 വോട്ടുകള്‍ ലഭിച്ചു. അതായത് 29,000 ത്തോളം വോട്ടുകളുടെ വര്‍ദ്ധനവുണ്ടായി. ആലപ്പുഴയില്‍ എല്‍ഡിഎഫിന് വോട്ടു വര്‍ദ്ധിച്ചു. എന്നാല്‍ യുഡിഎഫിന് വോട്ടുകള്‍ കുറയുകയാണുണ്ടായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പി.ജെ. മാത്യുവിന് 59,515 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലാലി വിന്‍സെന്റിന് 52,179 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കൊട്ടാ രം ഉണ്ണികൃഷ്ണന് 3,540 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ ബിജെപി സ്ഥാ നാര്‍ത്ഥി അഡ്വ. രണ്‍ജിത് ശ്രീനിവാസിന് 18,214 വോട്ടുകള്‍ ലഭിച്ചു. ഏതാണ്ട് 15,000ഓളം വോട്ടുകളുടെ വര്‍ദ്ധനവാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: