ബ്രഹ്മചാരിയുടെ വേദ്ധ്യയന യജ്ഞത്തിന്റെ ശിഷ്ടമാണ് വിജ്ഞാനദീപ്തി. അതനമുക്ക്സ്വീകരിച്ച് അജ്ഞാനരൂപപത്തിലുള്ള പാപം നശിപ്പിക്കാം. ഗൃഹസ്ഥാശ്രമിയുടെ ‘ദേവര്‍ഷി പിതൃഭൂതാപ്താതിഥി’ യജ്ഞങ്ങളുടെ ശിഷ്ടം സംപാദ രൂപത്തിലും, നിവേദ്യ, തീര്‍ത്ഥ, പുഷ്പ, ശിഷ്്ടങ്ങളായി നമുക്ക് കിട്ടുന്നു. അവസ്വീകരിച്ച്് ദുഷ്കര്മ്മങ്ങള്മൂലം കഴിഞ്ഞ ജന്മത്തില് സമ്പാദിച്ചുവച്ച പാപസഞ്ചയവും ഈ ജന്മത്തില് നേടിക്കൊണ്ടിരിക്കുന്ന പാപസമൂഹവും നമുക്ക് നശിപ്പിക്കാം.
പ്രത്യേകിച്ച് കൃഷ്ണന് നേദിച്ച പ്രസാദങ്ങള്‍ ഭുജിക്കുന്നതും സ്വീകരിക്കുന്നത് മനസ്സില്‍ സത്വഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ആത്മീയ കാര്യങ്ങളില്‍ താല്പര്യം ജനിക്കാനും കാരണമാവുമെന്ന് ശ്രീമദ് ഭാഗവതം പറയുന്നു. വാനപ്രസ്ഥന്മാരായ അനേകം ഋഷിമാരുടെ തപോയജ്ഞത്തിന്റെയും യോഗയജ്ഞത്തിന്റെയും ശിഷ്ടമാണ് നമുക്ക് കിട്ടിയിട്ടുള്ള ധര്‍മ്മശാസ്ത്രങ്ങളും സംഹിതകളും. ആരോഗ്യ-വ്യാകരണ സംഗീത- ജ്യോതിഷ ശില്പ ശാസ്ത്രങ്ങളും മറ്റും അവയുടെ അദ്ധ്യയനാദ്ധ്യാപനങ്ങള് ചെയ്തുകൊണ്ട് ആ പ്രസാദം സ്വീകരിക്കാം.
സംന്യാസിമാര്‍ ഭൗതീകവും ദിവ്യവുമായ സകല വസ്തുക്കളേയും ത്യജിച്ച് ആത്മ തത്ത്വജ്ഞാനം നേടിയിട്ടും നിര്‍വ്വികല്‍പ്പസമാധി എന്ന പരമ പദത്തിലേയ്ക്ക് പോവാതെ ഈ ഭാരതഭൂമിയില്‍ തന്നെ നമ്മോടുള്ള കാരുണ്യം കൊണ്ട് ആത്മീയ ജീവിതം നയിച്ചവരാണ് ശ്രീ ശങ്കരാചാര്യര്‍, ശ്രീകൃഷ്ണചൈതന്യമാഹാപ്രഭു, സ്വാമി വിവേകാന്ദന് തുടങ്ങിയ പുണ്യാത്മാക്കളായ ആചാര്യന്മാരെ നാം നിത്യം സ്മരിക്കുകയും അവരുടെ സൂക്തി സുധകളില് നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ ജീവിതം നയിച്ചുകൊണ്ട് നമുക്ക് യജ്ഞ ശിഷ്ടം സ്വീകരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: