കൃതയുഗത്തിലെ ധ്യാനയജ്ഞത്തില്‍ മനസ്സും ഇന്ദ്രിയങ്ങളും ഭഗവാന്റെ സച്ചിതാനന്ദസ്വരൂപത്തില് എപ്പോഴും ലയിച്ചു നില്‍ക്കുകയാണ്.
അതുമൂലം ധ്യാനിക്കുന്നവരുടെ ഭൗതീകഭാവം നീങ്ങുകയും ആത്മീയഭാവം അവരുടെ ദേഹേന്ദ്രിയാദികളില്‍ നിന്നും പ്രവഹിച്ച് ജനങ്ങളിലേയ്ക്കും പക്ഷിമൃഗാദികളിലേയ്ക്കും വൃക്ഷ ലതാദികളിലേയ്ക്കും പകരുന്നു. ഇങ്ങനെ പ്രസാദ വിതരണം നടക്കുന്നു.
ത്രേതായുഗത്തിലെ യജ്ഞം വൈദിക വിധിപ്രകാരം അഗ്നിയില്‍ നെയ്യ്, ഹവിസ്സ്, സമിത്ത് തുടങ്ങിയ ദ്രവ്യങ്ങള്‍ അര്‍പ്പിക്കുക എന്നതാണല്ലോ ആയജ്ഞങ്ങളുടെ ശിഷ്ടം സംപാതം എന്നപേരില്‍ യജമാനനും മറ്റുള്ളവര്‍ക്കും ലഭിയ്ക്കുന്നു. അവ ഭുജിച്ചുകൊണ്ട് നിത്യജിവിതത്തില്‍ നാം അറിയാതെ തന്നെ ചെയ്തുപോകുന്ന പാപങ്ങള്‍ നശിക്കുന്നു.
ദ്വാപരയുഗത്തില്‍ ദേവന്മാരുടെ പൂജയാണല്ലോ യജ്ഞരൂപം. ക്ഷേത്രത്തില്‍ വച്ചോ ഗൃഹങ്ങളില്വച്ചോ ചെയ്യുന്ന ആരാധനയില്‍ ഭഗവാന് സമര്‍പ്പിക്കപ്പെട്ടു. അഭിഷേകതീര്ത്ഥം സേവിച്ചും നിവേദ്യം, ചന്ദന, പുഷ്പ പ്രസാദങ്ങള്‍ ധരിച്ചും നാം യജ്ഞശിഷ്ടം പ്രസാദം സ്വീകരിക്കുന്നു. ഉദരം മുതലായ ശരീരാന്തര് ഭാഗങ്ങളും അവയവങ്ങളും കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും അങ്ങനെ ശുദ്ധീകരിക്കപ്പെടുന്നു.
കലിയുഗത്തിലെ യജ്ഞം ഭഗവാന്റെ നാമകഥാ സങ്കീര്‍ത്തന യജ്ഞമാണല്ലോ കര്ണ്ണങ്ങള്കൊണ്ട് കേട്ടും നാക്കുകൊണ്ട് കീര്‍ത്തിച്ചും മനസ്സുകൊണ്ട് ഭഗവാന്റെ മനോമോഹന രൂപം ധ്യാനിച്ചും കൈകള്‍കൊണ്ട് ഭഗവാനെ പൂജിച്ചും അങ്ങനെ അവയവങ്ങള്‍കൊണ്ടും ഭഗവാനുമായി എപ്പോഴും നേരിട്ട് യോജിച്ച് നില്ക്കുക. യജ്ഞ ശബ്ദാര്ത്ഥത്തിലെ സംഗതി കരണം എന്നതാണ് രീതി അപ്പോള്‍ ഭഗവാനെത്തന്നെ പ്രസാദമായി കിട്ടുന്നു. അപ്പോള്‍ ഭൗതീകമായോ ആത്മീയ മായോ ഒരാഗ്രഹങ്ങളും ഭക്തന്മാര്ക്ക് -യജമാനന്മാര്ക്ക് ഉണ്ടാവുന്നില്ല. വല്ല ആഗ്രഹങ്ങളും ഉണ്ടാവുകയാണെങ്കില്‍ അതെല്ലാം ഭഗവാന്‍സ്വയം ചെയ്തുകൊടുക്കുകയുംചെയ്യും
വിവിധതരത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുന്നതും സുഖാനുഭൂതിക്കുവേണ്ട ഉപകരണങ്ങള്‍ തയാറാക്കുന്നതും എനിക്ക് വേണ്ടിമാത്രം. ദേവന്മാര്ക്കോ ഋഷിമാര്‍ക്കോ പിതൃക്കള്‍ക്കോ പക്ഷി മൃഗാദികള്‍ക്കോ അതിഥികള്‍ക്കോ എന്തിന് അച്ഛനമ്മമാര്‍ക്ക് വേണ്ടിപ്പോലും ഞാന്‍ ഒന്നു ചെലവഴിക്കുകയില്ല.- ഈ ഭാവത്തോടെ സ്വീകരിക്കുന്നവര്‍ പാപികളാണ്. അവര്‍ ഭക്ഷിക്കുന്നതും പാപമാണ്. അന്നമല്ല,
( ”കേവലാഘോ ഭവതി കേവലാദീ” വേദം ഒറ്റക്ക് – താന്മാത്രം ആഹാരം കഴിക്കുന്നവന് കേവലാദി. അവന് പാപത്തിന്റെ മൂര്‍ത്തരൂപം തന്നെ. )
പ്രതികരിക്കാൻ ഇവിടെ എഴുതുക: