ന്യൂദല്‍ഹി: ദാവൂദ് ഇബ്രാഹിമിന്റെ ഭാരതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ എന്‍ഐഎ നീക്കം. ഇതിനായി ദാവൂദിന്റെ സഹായി ജാവോ എന്ന സാഹിദ് മിയാന്‍ എന്നയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് ഭാരതം ദക്ഷിണാഫ്രിക്കയോട് ആവശ്യപ്പെട്ടു.
ദാവൂദിന്റെ ഡി കമ്പനിക്കുവേണ്ടി ഭാരതത്തില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത് ഇയാളാണ്. അതുകൊണ്ടുതന്നെ ജാവോ എന്‍ഐഎയുടെ കസ്റ്റഡിയില്‍ ആയാല്‍ ദാവൂദിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനും രാജ്യത്ത് നടത്തിവരുന്ന അധോലോക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ളവ നിര്‍ത്തലാക്കാനും സാധിക്കുമെന്നാണ് എന്‍ഐഎ പ്രതീക്ഷിക്കുന്നത്.
ബിജെപി, ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത് ബജ്രംഗ് ദള്‍ പ്രവര്‍ത്തകെര വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ജാവോയാണ്. ഇതുസംബന്ധിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിനോട് ജാവോയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ സ്ഥിര താമസമാക്കിയ ഇയാള്‍ ദാവൂദിനുവേണ്ടി ഇവിടെനിന്നുകൊണ്ടാണ് ഭാരതത്തിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ജാവോയുടെ അവിടുത്തെ മേല്‍വിലാസവും എന്‍ഐഎ ഇതോടൊപ്പം കൈമാറിയിട്ടുണ്ട്. 23 മലന് റോഡ്, കോര്സ്റ്റെന്, ഡര്ബന് റോഡ്, പോര്‍ട് എലിസബത്ത്, ഈസ്റ്റേണ്‍ കേപ് ഇതാണ് മേല്‍വിലാസം.
ദാവൂദ് ഇബ്രാഹിമിന്റെ നിയമവിരുദ്ധ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി ജാവോയും പാക്കിസ്ഥാന് സ്വദേശിയായ ജാവേദ് ചിക്നയും ദക്ഷിണാഫ്രിക്കന്‍ പൗരത്വമെടുത്ത് അവിടെ താമസിക്കുകയാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ഭാരതത്തിലെ ഹിന്ദുസമുദായ നേതാക്കളെ വധിക്കാനുള്ള ഗൂഢാലോചനിലും ചിക്നയ്ക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഹിന്ദു നേതാക്കളെ വധിക്കുന്നതിന് യുവാക്കളെ ഇവര്‍ അന്വേഷിച്ചിരുന്നതാണ്.
ഇതിനുള്ള പ്രതിഫലമായി പണവും സൗത്ത് ആഫ്രിക്കയില്‍ ജോലിയും ചിക്നയും ജാവോയും വാഗ്ദാനം ചെയ്തിരുന്നതാണ്. ഇതിനായി ഹവാലപണം ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്ന് ചിക്ന പാക്കിസ്ഥാന്, ഭാരതം, ദുബായ് എന്നിവിടങ്ങളിലെ കൂട്ടാളികളെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ജാവോയ്ക്കെതിരെ റെഡ്കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് നേരിട്ടെത്തി അന്വേഷണം നടത്തുന്നതിനും സൗത്ത് ആഫ്രിക്കന്‍ സര്‍ക്കാരിനോട് അനുമതിയും തേടിയിട്ടുണ്ട്. ചിക്നയുടെ സഹോദരന് അബിദ് പട്ടേല്‍ ഉള്‍പ്പടെ ഡികമ്പയില് ഉള്‍പ്പെട്ട 10 പേര്‍ക്കെതിരെ എന്‍ഐഎ ചാര്‍ജ്ഷീറ്റ് തയ്യാറിക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: