ന്യൂദല്‍ഹി: രാജ്യത്ത് പുതിയ പുതിയ വാഹനങ്ങള്‍ക്ക് അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കുന്ന നടപടി ഏപ്രില്‍ 30 നകം പ്രാബല്യത്തില്‍ വരുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി. നിലവിലുള്ള വാഹനങ്ങള്‍ ജുണ് പതിനഞ്ചിനകം സുരക്ഷാ നമ്പര്‍ പ്ലേറ്റിലേക്ക് മാറണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
സുരക്ഷാ നമ്പര്‍ പ്ലേറ്റുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നില നില്ക്കുന്ന കേസുകളില്‍ വേഗം തീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അഭ്യര്‍ത്ഥിക്കണം. രാജ്യസുരക്ഷയെ മുന്‍ നിര്‍ത്തി കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അതാത് കോടതികള്‍ തയാറാകണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പദ്ധതി നടത്തിപ്പില്‍ വീഴ്ച വരുത്തിയതിനു കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വരുത്തിയ വീഴ്ച ഗുരുതരമാണ്. ഇക്കാര്യത്തില്‍ കോടതിക്കു സമയം പാഴാക്കാനാകില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നു കാണിച്ചാണു കേരളവും മറ്റു ചില സംസ്ഥാനങ്ങളും ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: