ന്യൂദല്‍ഹി: കണ്ണൂരിലെ പിണറായിയില്‍ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടത് സിപിഎമ്മിന്റെ പ്രചാരണ വാഹനം കയറിയാണെന്നും ബിജെപിക്ക് സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. പിണറായി വിജയന്റെ വിജയാഘോഷ പ്രകടനത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ചാടി മാറിയയാള്‍ പിന്നാലെയെത്തിയ ലോറി കയറിയാണ് കൊല്ലപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മാധ്യമങ്ങള്‍ക്ക് ഇക്കാര്യം വ്യക്തമാകും. എന്നാല്‍, ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞതാണെന്ന വ്യാജപ്രചാരണമാണ് സിപിഎം അഴിച്ചുവിടുന്നതെന്നും ഇത്തരം പ്രചാരണങ്ങള്‍ നടത്തിയശേഷം സംസ്ഥാന വ്യാപകമായി ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിക്കുകയാണെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: