ന്യൂദല്‍ഹി: യോഗയില്‍ ‘ഓം’ മന്ത്രം ജപിക്കുന്നതില് യാതൊരു വിധത്തിലുള്ള തെറ്റുമില്ലെന്ന് ഉപരാഷ്ട്രപതി ഹമ്മീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി.
യോഗയില്‍ ‘ഓം’ ജപിക്കണമെന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് കാണിച്ച് പ്രതിപക്ഷം ബോധപൂര്‍വ്വം വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സല്‍മയുടെ പ്രതികരണം.
എല്ലാവരും നിര്‍ബന്ധമായും യോഗ ചെയ്യണം, യോഗയോടുള്ള പ്രതിപക്ഷത്തിന്റെ നിലപാട് തെറ്റാണ്- സല്‍മ പറഞ്ഞു. നേരത്തെ അന്താരാഷ്ട്ര യോഗ ദിനത്തോടനുന്ധിച്ച് 45 മിനിറ്റില്‍ സംഘടിപ്പിക്കുന്ന യോഗയില്‍ ‘ഓം’ ജപിക്കുന്നതിനെതിരെ കോണ്‍ഗ്രസ്, ജനാതാദള്‍ യുണൈറ്റഡ്, സിപിഎം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
‘ഓം’ മന്ത്രം പ്രാര്‍ത്ഥനാനിര്‍ഭരമായ അവസ്ഥ സൃഷ്ടിക്കുന്നു. യോഗയില്‍ ഇത് സാധാരണയായി ചെയ്തു വരുന്നു. യോഗ സംബന്ധിച്ച ഇത്തരം നിബന്ധനകള്‍ സര്‍ക്കാര്‍ നിയമിച്ച വിദഗ്ധരുടെ സമിതി തയ്യാറാക്കിയതാണ്. രാജ്യത്തെമ്പാടുമുള്ള സ്ക്കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ യോഗ അഭ്യസിക്കുമ്പോള്‍ ഇതു പാലിക്കണമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
‘ഓം’ മന്ത്രം ജപിക്കുന്നത് വഴി ഏവര്‍ക്കും സമാധാനവും സന്തോഷവും ലഭിക്കുമെന്ന് ഉപനിഷത്തുകളിലും പ്രതിപാദിക്കുന്നു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങള്‍ ചണ്ഡീഗഢിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: