തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ അംഗീകൃത തൊഴിലാളി യൂണിയന് ആകുന്നതിനുള്ള ഹിതപരിശോധന പൂര്‍ത്തിയായി. ഇന്നലെ രാവിലെ 8 മുതല്‍ വൈകുന്നരം 5മണിവരെയായിരുന്നു ഹിതപരിശോധന നടന്നത്. ഫലം 25ന് അറിയാന്‍ സാധിക്കും.
കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളിലും സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പുകളിലും വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ബിഎംഎസിന്റെ കെഎസ്ആര്‍ടിസി സംഘ് ഉള്‍പ്പെടെ അഞ്ചു യൂണിയനുകളാണ് ഹിതപരിശോധനയില്‍ പങ്കെടുത്തത്.
സിഐടിയുവും എഐടിയുസിയും പ്രത്യേകമായാണ് മത്സരിച്ചത്. കോണ്‍ഗ്രസിന്റെ ഡ്രൈവേഴ്സ് യൂണിയനായ ടിഡിഎഫും ഐഎന്‍ടിയുസിയും ഒരുമിച്ച് മത്സരിച്ചു. ജീവനക്കാരുടെ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയും ഹിതപരിശോധനയില്‍ പങ്കെടുത്തു. നാല്പതിനായിരത്തോളം ജീവനക്കാരുള്ള കെഎസ്ആര്‍ടിസിയില്‍ പതിനഞ്ചു ശതമാനം ജീവനക്കാരുടെ വോട്ട് ലഭിച്ചാല്‍ യൂണിയന് അംഗീകാരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: