തിരുവനന്തപുരം: ജനങ്ങളുടെ സര്‍ക്കാരാകും നാളെ അധികാരമേല്‍ക്കുന്നതെന്നു നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കക്ഷിരാഷ്ട്രീയമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഴുവൻ ജനങ്ങളുടേയും സർക്കാരാണ് അധികാരത്തിൽ വരുന്നത്. അവിടെ കക്ഷി, രാഷ്ട്രീയ ഭേദമുണ്ടാവില്ല. ജനങ്ങളുടെ ക്ഷേമവും അഭിവൃദ്ധിയും മുൻനിര്‍ത്തിയാവും സർക്കാർ പ്രവർത്തിക്കുക. എല്ലാവരിൽ നിന്നും തിരിച്ചും ഇതേ മനോഭാവമാണ് പ്രതീക്ഷിക്കുന്നതെന്നും പിണറായി പറഞ്ഞു.
നന്മയുടേയും നീതിയുടേയും സാഹോദര്യത്തിന്റേയും പുരോഗതിയുടേയും കാലം ഉണ്ടാകണമെന്നാണ് ആഗ്രഹം. ഇതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന് പറഞ്ഞു. അഴിമതി എല്ലാ തലത്തിലും ഉണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. താൻ മുഖ്യമന്ത്രി ആയിക്കഴിഞ്ഞാൽ തന്റെ അടുത്ത ആളെന്ന് പറഞ്ഞ് ചിലര്‍ രംഗപ്രവേശം ചെയ്തേക്കാം. അതും അഴിമതിയുടെ ഭാഗമാണ്. ഇതുപോലെയുള്ള അവതാരങ്ങളെ സൂക്ഷിക്കണം.
ഇങ്ങനെ പറഞ്ഞു നടക്കുന്നവർക്ക് തന്റെ രീതികളെ കുറിച്ച് അറിയില്ലെന്ന് കരുതുന്നു. ഇവർക്കു മേൽ സർക്കാരിന്റെ ശ്രദ്ധ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുന്നവർ കറകളഞ്ഞവരും അഴിമതിക്ക് വശംവദരാവത്തവരും ആയിരിക്കുമെന്നും പിണറായി പറഞ്ഞു.
മന്ത്രിമാരുടെ പട്ടിക ഇന്നു തയാറാകുമെന്നു പിണറായി അറിയിച്ചു. നാളെ രാവിലെ ഗവര്‍ണറെ കാണും. വകുപ്പുകള്‍ സംബന്ധിച്ച് അതിനു മുന്‍പു തീരുമാനമുണ്ടാകും. വൈകിട്ടു നാലിനാണു സത്യപ്രതിജ്ഞാ ചടങ്ങ്. തുടര്‍ന്നു ക്യാബിനറ്റ് യോഗവും നടക്കുമെന്നു പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: