ത്രിപുര: മാണിക് സർക്കാർ നേതൃത്വം നൽകുന്ന ത്രിപുരയിലെ ഇടതുപക്ഷ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളില്‍ കമ്യൂണിസം കുത്തി നിറയ്ക്കുന്നു. ഭാരത ചരിത്രത്തെ പാടെ ഒഴിവാക്കിയ പാഠ പുസ്തകത്തില്‍ റഷ്യന്‍, ഫ്രഞ്ച് വിപ്ലവങ്ങളെ പറ്റി ആധികാരികമായി വിവരിക്കുന്നുണ്ട്. കൂടാതെ കാറൽ മാക്സിനെയും ഹിറ്റ്ലറിനെയും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുൻ കോളേജ് അധ്യാപകനായ കല്യാൺ ചൗധരിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യസമര നേതാക്കളിൽ മഹാത്മാഗാന്ധി മാത്രമാണ് പുസ്തകത്തിൽ ഇടം പിടിച്ചത്. അദ്ദേഹത്തിന്റെ ക്രിക്കറ്റിനെ പറ്റിയുളള കാഴ്ചപ്പാടുകളാണ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ എൻസിഇആർടിയുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചാണ് പുസ്തകം തയ്യാറാക്കിയതെന്നും മുൻ വർഷങ്ങളിൽ പഠിച്ചതിനാലാണ് ഭാരത ചരിത്രം ഒമ്പതാം ക്ളാസിൽ നിന്ന് ഒഴിവാക്കിയതെന്നും ത്രിപുര വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് മിഹിർ ദേബ് പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ എല്ലാ മേഖലകളിലും ചുവപ്പ് പതിപ്പിക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നതെന്നും കമ്മ്യൂണിസം കുത്തിനിറച്ച് വിദ്യാർഥികളെ നാശത്തിലേക്ക് തളളിവിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ ബിപലാബ് ദേബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: