ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിമതര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ സിബിഐ ചോദ്യം ചെയ്തു. കോഴ വാഗ്ദാനം ചെയ്യുന്നതിന്റെ വീഡിയോ വിമതര്‍ തന്നെ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദവും ഒടുവില്‍ കേസും ആയത്.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കൂടിയായ റാവത്ത് തന്റെ അനുയായികളായ ഏതാനും എംഎല്‍എമാര്‍ക്ക് ഒപ്പം ദല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് എത്തിയത്. കേസില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന റാവത്തിന്റെ ആവശ്യം ഉത്തരാഖണ്ഡ് ൈഹക്കോടതി അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് റാവത്ത് ഇന്നലെ സിബിഐ മുന്‍പാകെ ഹാജരായത്.
വിശ്വാസവോട്ടെടുപ്പില്‍ തനിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ റാവത്ത് വിമതര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്തു വന്നയുടന്‍ ഏപ്രില്‍ 29ന് സിബിഐ കേസ് എടുത്തിരുന്നു. മെയ് 9ന് ഹാജാരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും റാവത്ത് കൂടുതല്‍ സമയം തേടി കത്ത് നല്കി. തുടര്‍ന്ന് ഇന്നലെ ഹാജരാകുകയായിരുന്നു.
ചോദ്യം ചെയ്യല്‍ മുറുകിയാല്‍ ഉത്തരം നല്കാന് റാവത്ത് വിഷമിക്കും. കോഴ വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച പത്രപ്രവര്ത്തകന് ഉമേഷ് കുമാറിനെ അറിയുമോ, പിന്തുണയ്ക്കു പകരം രണ്ടരക്കോടി തനിക്ക് വാഗ്ദാനം ചെയ്തുവെന്ന് അവകാശപ്പെട്ട വിമത എംഎല്‍എയെ അറിയുമോ, തന്റെ ഒരു മന്ത്രിയോട് എംഎല്‍എയെ സമീപിക്കാന്‍ റാവത്ത് ആവശ്യപ്പെട്ടിരുന്നോ, 22 മിനിറ്റ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് റാവത്ത് തന്നെയല്ലേ?
വീഡിയോ ഷൂട്ട് ചെയ്ത ഡെഹ്റാഡൂണ്‍ വിമാനത്താവളത്തിലെ ഹാങ്ങറില്‍(വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലം) മുഖ്യമന്ത്രി എന്തു ചെയ്യുകയായിരുന്നു, ഓരോ വിമതനും കോടികള്‍ നല്കാന് തനിക്കാവില്ലെന്ന് റാവത്ത് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം, പകരം വരുമാനമുള്ള വകുപ്പുകളും മറ്റും നല്‍കാമെന്നും പറയുന്നുണ്ട്. ഇതെന്ത് തുടങ്ങിയവയാണ് ഉയരുന്ന ചോദ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: