കോട്ടയം: ബാലഗോകുലം നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ബാലഭാരതം 2016 എന്ന പേരില്‍ നേതൃസംഗമംസംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 28,29 തീയതികളില്‍ അങ്കമാലി കറുക്കുറ്റിയിലാണ് നേതൃസമ്മേളനം നടക്കുന്നത്. ഉണരുന്ന ബാല്യം ഉയരുന്ന ഭാരതം എന്ന സന്തേശവുമായി നടക്കുന്ന പരിപാടിയില്‍ 2500 ഗ്രാമങ്ങളില്‍നിന്നായി തിരഞ്ഞെടുക്കപ്പെട്ട 5000കുട്ടികള്പങ്കേടുക്കും. പ്രക്യതി-സംസ്ക്യതി- രാഷ്ട്രം എന്നി ആശയങ്ങളില്‍ ഊന്നിനിന്നുകോണ്ടുള്ളപഠനപ്രവര്ത്തനങ്ങളും പ്രദര്‍ശനങ്ങളുമാണ് രണ്ടുദിവസത്തെ ശിബിരത്തില്‍ നടക്കുന്നത്. സംഗീതം, ന്യത്തം, ചിത്രകല, അഭിനയം, നാടന്‍പാട്ട്, കാവ്യാലാപനം, പ്രഭാഷണകല, ശാസ്ത്രകൗതുകം എന്നി വിഷയങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.യോഗയും ഗീതയും സമന്വയിപ്പിച്ചുകൊണ്ട് ബാലഗോകുലം തയ്യാറാക്കിയ യോഗി ഉല്‍സവം എന്നഅനുഷ്ടാന ക്രീയപദ്ദതി ബാലഭാരത വേദിയില്‍ അവതരിപ്പിക്കും. നല്ല ആരോഗ്യം, നല്ല വിചാരം എന്നസന്ദേശം പ്രചരിപ്പിക്കുന്നതാണ് യോഗിഉത്സവം. ശിബിരത്തിന്റെ രണ്ടാം ദിവസം പ്രധാനമന്ത്രിയുമായി വീഡിയോ സംവാദംനടക്കും.
പ്രസിദ്ധ നാഷണലിസ്റ്റ് ആക്ടിവിസ്റ്റ് ജാഹ്നവി ബഹല്‍ , ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് ഗൗരവ് മേനോന്, ഭഗവത്ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മറിയം ആസിഫ് സിദ്ദിഖ് തുടങ്ങിയ ബാലപ്രതിഭകള്‍ ശിബിരത്തില്‍ പങ്കേടുക്കും .കലാസാംസ്കരിക സാഹിത്യ രംഗത്തെ പ്രമുഖവ്യക്തികള്‍ പങ്കേടുക്കുന്ന ബാലഭാരതം പ്രക്യതിയേയും സംസ്കാരത്തേയും,രാഷ്ട്രത്തേയും ഉള്‍ക്കൊണ്ട് സംരക്ഷിക്കുമെന്ന സാമൂഹ്യ പ്രതിജ്ഞയോടെ സമാപിക്കും.
ജസ്റ്റീസ് കെ ടി തോമസ് ചെയര്‍മാനും കെ പി ഹരിദാസ് ജനറല്‍ കണ്‍വീനറുമായുള്ള സ്വാഗത സംഘംസംസ്ഥാനതലത്തിലും ജില്ലകളില്‍ പ്രത്യേക സംയോജകസമിതികളുടെ നേതൃത്ത്വത്തിലും പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. പത്രസമ്മേളനത്തില്‍ ജില്ല സംയോജക അപര്‍ണ്ണ രാധാക്യഷണന്‍, പാര്‍വ്വതി, യദുകൃഷ്ണ, സോബിന്‍. പി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: