വൈക്കം: ഉദയാനാപുരം ജംഗ്ഷനിലുള്ള ചുമട് താങ്ങി സിഐടിയുക്കാര്‍ കൈയ്യേറി കൊടിമരവും ഫള്സ് ബോര്‍ഡു സ്ഥാപിച്ചതില്‍ പ്രതിക്ഷേധം ശക്തമാവുന്നു. ഇന്ന് വിവിധ സ്ഥലങ്ങളില്‍ ചുമടുതാങ്ങികള്‍ പൈതൃകമായി സംരക്ഷിക്കുമ്പോഴാണ് നഗര പ്രദേശത്ത് ആകെ ഉള്ള ചുമട്താങ്ങി സിഐടിയുക്കാര്‍ കൈയേറിയത്.
ജനങ്ങള്‍ ഇതിനെതിരെ പലതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ല. രാജവീഥിയായിരുന്ന വൈക്കത്ത് വിവിധ സ്ഥലങ്ങളില്‍ ജനോപകാരപ്രദമായ ചുമടുതാങ്ങികളും, വഴിയമ്പലങ്ങളും സ്ഥാപിച്ചിരുന്നു. വെച്ചൂര്‍,വടയാര്‍,ഉദയനാപുരം,തലയോലമ്പറമ്പ് ഭാഗങ്ങളില്‍ ഇന്നും വഴിയമ്പലങ്ങളും,ചുമടുതാങ്ങികളും ഉണ്ട്. ഇവിടുത്തെ വഴിയമ്പലങ്ങളില്‍ ഇന്നും ജനങ്ങള്‍ ഒത്തുകൂടാറുണ്ട്. ഇവ ഭരണാധികാരികള്‍ സംരക്ഷിച്ചു പോന്നിരുന്നു. വാഹന സംവിധാനം വരുന്നതിന് മുമ്പ് ഭക്ഷ്യവസ്തുക്കളും മറ്റും തലചുമടായി കൊണ്ടു പോയിരുന്നവര്‍ക്ക് ഭാരം ഇറിക്കിവെയക്കാനും എടുക്കാനും സൗകര്യപ്രദമാക്കുന്നതിനായിരുന്നു ചുമട് താങ്ങികള്‍ സ്ഥാപിച്ചത്. ഉദയനാപുരത്തെ ചുമട്താങ്ങി സിഐറ്റിയുക്കാര്‍ കൈയ്യേറിയതോടെ പുതുതലമുറയ്ക്ക് ഗാതകാലസ്മരണകള് ഉണര്‍ത്തിയിരുന്ന ചുമടുതാങ്ങികള്‍ അന്യമാകുന്ന അവസ്ഥായാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: