വ്യാസന് തുടര്‍ന്നു: ബ്രാഹ്മണനില്‍ നിന്നും സുദര്‍ശനനെപ്പറ്റി കേട്ടപ്പോള്‍ത്തന്നെ ശശികല അവനില്‍ അത്യധികം പ്രേമവിവശയായി. അയാള്‍ അവിടെനിന്നും പോയപ്പോഴേയ്ക്ക് അവള് മാരതാപത്താല്‍ പരിക്ഷീണയായി. ‘സുദര്ശനകുമാരന്റെ വിശേഷങ്ങള്‍ കേട്ടിട്ട് എന്റെ ദേഹം വികാരതരളിതമായിരിക്കുന്നു. സദ്കുലത്തില് പിറന്ന ആ കുമാരനെപ്പറ്റി കേട്ടതുമുതല്‍ ദുഷ്ടനായ കാമന് എന്നെ വിടാതെ പിടികൂടിയിരിക്കുന്നു. ഞാന്‍ സ്വപ്നത്തില്‍ കണ്ട കുമാരന് കാമദേവന് സമമാണ്. അവന് എന്നെ തപിപ്പിക്കുന്നു. ദേഹത്ത് പുരട്ടിയ ചന്ദനച്ചാറെനിക്ക് പൊള്ളല്‍ ഏല്‍പ്പിക്കുന്ന വിഷമായിത്തീര്ന്നിരിക്കുന്നു. പൂമാല സര്‍പ്പമായും പൂനിലാവ് തീയായും തോന്നാനെന്തേ കാരണം? കുന്നും പൊയ്കയും രാവും പകലും ഒന്നുമെന്നില്‍ മനസുഖം ഉണ്ടാക്കുന്നില്ല. താംബൂലവും വാദ്യനൃത്തസംഗീതങ്ങളും ഒന്നും എന്നെ സംതൃപ്തയാക്കുന്നില്ല. ഇനി ആ കുമാരന് വാഴുന്ന കാട്ടിലേയ്ക്ക് ഞാന്‍ നിര്‍ലജ്ജം നേരിട്ട് പോയാലോ? ഞാനൊരു കുലസ്ത്രീയല്ലേ? അങ്ങനെ ചെയ്ത് അച്ഛന് നാണക്കേടുണ്ടാക്കാന്‍ വയ്യ. അച്ഛനാണെങ്കില്‍ എന്റെ സ്വയംവരം നടത്തുന്നുമില്ല. സ്വയംവരം നടത്തിയെങ്കില്‍ ഞാന്‍ എന്നെ അവനായി സമര്‍പ്പിച്ചു സസുഖം വാണേനെ.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: