ന്യൂദല്‍ഹി: തെരഞ്ഞെടപ്പു ഫണ്ടു പിരിവില്‍ സമാജ്വാദി പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിയും വമ്പന്മാര്. സംസ്ഥാന തെരഞ്ഞെടുപ്പിന് 2004 -20015 കാലയളവില്‍ സമാജ്വാദി പാര്‍ട്ടി പിരിച്ചെടുത്തത് 186.8 കോടി രൂപയാണ്. ചെലവഴിച്ചത് 96.54 കോടി രൂപ. ഇതേവരെ വെറും രണ്ടു സംസ്ഥാനങ്ങളില്‍ മാത്രം തെരഞ്ഞെടുപ്പിന് ഇറങ്ങിയ ആംആദ്മി പാര്‍ട്ടിയുടെ പിരിവ് 38.54 കോടിയും ചെലവ് 22.66 കോടി രൂപയും. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് ഡേറ്റകളെല്ലാം വിശകലനം ചെയ്തത്.
കഴിഞ്ഞ 11 വര്‍ഷത്തിനിടയ്ക്ക് വിവിധ പാര്‍ട്ടികള്‍ സ്വരൂപിച്ചത് 2,100 കോടി രൂപയാണെന്ന് സര്‍വ്വയില്‍ പറയുന്നു .2004 മുതല്‍ നടന്ന മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ആകെ ഫണ്ടിന്റെ 55% വും ചെക്കുകളായിരുന്നു. ഇത് ഏതാണ്ട് 1,300 കോടി രൂപ വരും. എഡിആര്‍ സര്‍വ്വെ അനുസരിച്ച് സമാജ്വാദി പാര്‍ട്ടി, എഎപി, എഐഎഡി എംകെ, ബിജെഡി, എസ്എഡി എന്നീ പാര്‍ട്ടികള്‍ മൊത്തം പിരിച്ചത് 267.14 കോടി രൂപ. പ്രാദേശിക പാര്‍ട്ടികള്‍ പ്രഖ്യാപിച്ച ഫണ്ടിന്റെ 62% ആണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: