ആലുവ: അടിയന്തരാവസ്ഥക്കെതിരെ സമരംചെയ്തവരുടെ സംഘടനയായ അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന്റെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥയുടെ 41-ാം വാര്‍ഷികാചരണം സംഘടിപ്പിക്കുന്നു.
ജൂണ്‍ 25 മുതലുള്ള ഒരാഴ്ചക്കാലം എല്ലാ ജില്ലകളിലും കണ്‍വെന്‍ഷനുകളും സിംപോസിയങ്ങളും നടത്തും. അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത് പീഡനങ്ങളേറ്റ സമരസേനാനികള്‍ക്ക് ഒന്‍പത് സംസ്ഥാന സര്‍ക്കാരുകള്‍ സ്വാതന്ത്ര്യസമര പെന്‍ഷനും വൈദ്യസഹായവും നല്‍കുന്നുണ്ട്. കേരളത്തില്‍ പുതുതായി വന്ന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് എം. രാജശേഖരപണിക്കര്‍ അധ്യക്ഷത വഹിച്ചു. വൈക്കം ഗോപകുമാര്‍, ആര്. മോഹനന്, പി. ജയകുമാര്‍, എസ്. വേണുഗോപാല്‍, പി.എം. വേലായുധന്, എ.പി. ഭരത്കുമാര്‍ (തൃശൂര്‍), അനില്‍കുമാര്‍ (കോഴിക്കോട്) എന്നിവര്‍ പ്രസംഗിച്ചു. പുതിയ പ്രസിഡന്റായി എം. രാജശേഖരപണിക്കരെ യോഗം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: