തിരുവനന്തപുരം: പ്രായാധിക്യത്തിന്റെ പേരുപറഞ്ഞ് പടിയിറക്കിവിട്ട വി.എസ്. അച്യുതാനന്ദന് നിലപാട് മയപ്പെടുത്തുന്നു. ക്യാബിനറ്റ് റാങ്കോടെയുള്ള ഇടതുമുന്നണി ഉപദേശകസമിതി ചെയര്മാന് സ്ഥാനം വിഎസ് ഏറ്റെടുത്തേക്കും. ഇതുസംബന്ധിച്ച് ഇന്ന് സത്യപ്രതിജ്ഞക്കെത്തുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഎസുമായി ചര്‍ച്ച നടത്തും. വിഎസിനെ ഉപദേശകസമിതി ചെയര്‍മാനാക്കുന്നതിനോട് വിയോജിപ്പുള്ള ഔദേ്യാഗിക നേതൃത്വവും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. പുറത്തുനില്‍ക്കുന്ന വിഎസ് അകത്ത് നില്ക്കുന്ന വിഎസിനേക്കാള്‍ അപകടകാരിയാവുമെന്ന തിരിച്ചറിവാണ് നിലപാട് മാറ്റത്തിനു പിന്നില്‍. പിണറായിയെ മുഖ്യമന്ത്രിയാക്കിയ തീരുമാനത്തിനുശേഷം തുടര്‍ച്ചയായി വിഎസ് ദുസൂചനകളോടെ പുറത്തിറക്കുന്ന പ്രസ്താവനകള്‍ സിപിഎം കേന്ദ്രനേതൃത്വം ഗൗരവത്തിലെടുത്തിട്ടുണ്ട്.
പദവിയില്ലാതെ തുടര്‍ന്നാല്‍ ഒറ്റയാള്‍ പോരാട്ടം എത്രനാള്‍ തുടരാനാകും എന്ന ചോദ്യമാണ് വിഎസിനെ അലട്ടുന്നത്. ക്യാബിനറ്റ് പദവിയുള്ള ചുമതല ലഭിക്കുകയാണെങ്കില്‍ ഒപ്പമുണ്ടായിരുന്ന സ്റ്റാഫുകളെ കൂടെ നിര്‍ത്താം എന്ന കണക്കുക്കൂട്ടല്‍ വിഎസിനുണ്ട്. എന്നാല്‍ വിഎസിന് ക്യാബിനറ്റ് പദവി നല്കിയാല് ഇതില്‍ നിബന്ധന വയ്ക്കണമെന്നാണ് ഔദേ്യാഗിക നേതൃത്വത്തിന്റെ മനസ്സിലിരുപ്പ്. ഇന്ന് തലസ്ഥാനത്തെത്തുന്ന സീതാറാം യെച്ചൂരി വിഎസുമായി കൂടിക്കാഴ്ച നടത്തും. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാടുകള്‍ സ്വീകരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കും.
ഇതിനിടെ അവസാന ശ്വാസംവരെ പൊരുതുമെന്ന ഫേസ്ബുക്ക് പോസ്റ്റിനും താന്‍ ആരോഗ്യവാനാണെന്ന പ്രസ്താവനയ്ക്കും പിന്നാലെ ഇന്നലെ വിഎസ് വീണ്ടും ഉപദേശം ചൊരിഞ്ഞു. വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങളെന്നും അവരെ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തരുതെന്നുമായിരുന്നു വിവാദ ട്വീറ്റ്. ഇതിനെതിരെ നമ്മള് ജാഗരൂകരായിരിക്കും എന്നും വിഎസ് കുറിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗരൂകനായി താന്‍ ഉണ്ടാകും എന്ന ഭീഷണി തന്നെയാണ് വിഎസ് ട്വീറ്റിലൂടെ ഉപദേശിച്ചിരിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: