കണ്ണൂര്‍: സിപിഎം അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് സാന്ത്വനമായി കുമ്മനമെത്തി. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ സിപിഎം അക്രമിസംഘം പൂര്‍ണ്ണമായി തകര്‍ത്ത ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളിലാണ് ഇന്നലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സാന്ത്വനവുമായി എത്തിയത്.
സര്‍വ്വവും നഷ്ടപ്പെട്ട സ്ത്രീകളുള്‍പ്പെടെയുളള കുടുംബാംഗങ്ങള്‍ നിറഞ്ഞ കണ്ണൂകളോടെ മാര്‍ക്സിസ്റ്റ് അക്രമത്തിന്റെ നേര് ചിത്രം വിവരിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നവരുടെയും കണ്ണൂനിറഞ്ഞു. സര്‍വ്വതും നശിപ്പിച്ച സംഘം തങ്ങളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.
മാത്രമല്ല നിയുക്ത മുഖ്യമന്ത്രിയുടെ നാട്ടില്‍ നിങ്ങളെ നില്ക്കാനനുവദിക്കില്ലെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമമെന്നും പലരും കുമ്മനത്തോട് പറഞ്ഞു. മാര്‍ക്സിസ്റ്റ് അക്രമത്തിന്റെ ഭീകരതയില്‍ മനസ്സുമരവിച്ച കുട്ടികളെ കുമ്മനം സാന്ത്വനപ്പെടുത്തി. ഇപ്പോഴും മേഖലയില്‍ സിപിഎമ്മുകാര്‍ വീടുകയറി തങ്ങളെ ഭീഷണിപ്പെടുത്തുന്നതായും നാളിതുവരെ സമ്പാദിച്ച സര്‍വ്വതും ഉപേക്ഷിച്ച് നാടുവിടേണ്ട സ്ഥിതിയിലാണ് തങ്ങളെന്നും അക്രമത്തിനിരയായവര്‍ കുമ്മനത്തോട് പറഞ്ഞു.
പിണറായി പാറപ്പുറത്തെ ബിജെപി ധര്‍മ്മടം മണ്ഡലം പ്രസിഡന്റ് ആര്.കെ.ഗിരിധരന്റെ വീട്ടിലെത്തി വീട്ടുകാരെ സമാശ്വസിപ്പിച്ച കുമ്മനം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാവശ്ശേരിയില്‍ സിപിഎമ്മുകാര്‍ ബസ്സില്‍ വെച്ച് വെട്ടിക്കൊന്ന ഉത്തമന്റെ ഭാര്യ നാരായണിയുടെ വീടും സന്ദര്‍ശിച്ചു.
അച്ഛനെ കൊന്നപോലെ മകനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് സിപിഎം അക്രമി സംഘം അഴിഞ്ഞാടിയതെന്ന് നാരായണി കുമ്മനത്തോട് പറഞ്ഞു. തുടര്‍ന്ന് സിപിഎമ്മുകാര്‍ അക്രമം നടത്തിയ പിണറായി വിജയന്റെ അമ്മാവന്റെ അനുജന്റെ മകന് വിനോദന്റെ വീട് ഉള്‍പ്പെടെ മേഖലയില്‍ സിപിഎമ്മുകാര്‍ തകര്‍ത്തെറിഞ്ഞ 27 ഓളം വീടുകളില്‍ കുമ്മനം സന്ദര്‍ശനം നടത്തി.
ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, ദേശീയ സമിതിയംഗം പി.കെ.വേലായുധന്, ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, സംസ്ഥാന സമിതി അംഗങ്ങളായ കെ. രഞ്ജിത്ത്, എ. ദാമോദരന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ. വിനോദ് കുമാര്‍, അഡ്വ. വി. രത്നാകരന്, ജില്ലാ വൈസ് പ്രസിഡന്റ് മോഹനന് മാനന്തേരി, ജില്ലാ സെക്രട്ടറി വിജയന് വട്ടിപ്രം, ധര്‍മ്മടം മണ്ഡലം പ്രസിഡന്റ് ആര്.കെ. ഗിരിധരന്, തലശ്ശേരി മണ്ഡലം പ്രസിഡന്റ് എന്‍. ഹരിദാസ്, ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് പി.പി. സുരേഷ്ബാബു, വിഭാഗ് കാര്യവാഹ് വി.ശശിധരന്, ആര്എസ്എസ്്യൂജില്ലാ കാര്യവാഹ് കെ.പ്രമോദ്, കെ. ഗിരീഷ്, പി.ആര്. രഞ്ജിത്ത് തുടങ്ങിയവരും കുമ്മനത്തൊടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: