ന്യൂദല്‍ഹി: റോഡപകടങ്ങള്‍ കുറയ്ക്കാനും യാത്ര സുരക്ഷിതമാക്കാനും മോദി സര്‍ക്കാര്‍ വന്‍പദ്ധതി ആവിഷ്ക്കരിച്ചു. പ്രധാനമന്ത്രി സുരക്ഷിത് സഡക് യോജനയ്ക്ക് തുടക്കമെന്ന നിലയ്ക്ക് 2,000 കോടി രൂപയും അനുവദിച്ചു. രാജ്യത്തൊട്ടാകെയുള്ള റോഡുകളിലെ അപകട മേഖല ഒഴിവാക്കാനാണ് പദ്ധതി.
മികച്ച രൂപകല്‍പ്പന, റോഡ് എന്‍ജിനീയറിംഗ് എന്നിവയുടെ സഹായത്തോടെയാകും അപകടമേഖലകള്‍ ഒഴിവാക്കുക. ഹൈറേഞ്ച് പാതകളുടെ വശങ്ങളില് റെയിലിംഗ്സുകള് സ്ഥാപിക്കും. സ്ഥിരമായി അപകടമുണ്ടാക്കുന്ന മേഖലകളുടെ വിശദവിവരങ്ങള്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യമാണ് ഭാരതം.
പ്രതിവര്‍ഷം 2,31,000 പേരാണ് അപകടങ്ങളില്‍ മരിക്കുന്നത്. 2020 ഓടെ അപകടങ്ങള്‍ പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: