ലാഹോർ: പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തിയ വിദേശ യാത്രകളുടെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ലാഹോർ ഹൈക്കോടതി ഷെരീഫ് സർക്കാരിന് നോട്ടീസയച്ചു. ഷെരീഫ് 70 വിദേശ രാജ്യങ്ങൾ സന്ദർശിച്ചത് ജനങ്ങളുടെ 600 മില്ല്യൻ രൂപ ചെലവാക്കിയാണെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്.
ഇഖ്ബാൽ ജെഫ്ഫ്രിയാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രകളെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ പരാതി നൽകിയത്. രാജ്യത്തെ സാധാരണക്കാരുടെ പണം കൊണ്ടാണ് നവാസ് ഷെരീഫ് ഇപ്പോൾ ലണ്ടനിൽ ചികിത്സ തേടുന്നത്. എന്നാൽ ഇതേ സമയം രാജ്യത്തെ പല പ്രദേശങ്ങളിലും ജനങ്ങൾക്ക് വേണ്ട രീതിയിൽ ആശുപത്രി സൗകര്യങ്ങളോ ചികിത്സയോ ലഭിക്കുന്നില്ലെന്ന് ജെഫ്രി നൽകിയ പരാതിയിൽ പറയുന്നു.
ഇതിനു പുറമെ ഷെരീഫിന്റെ പാർട്ടിയായ പിഎംഎൽന്നിനായി വേണ്ട പരസ്യങ്ങൾ നിരവധി മാധ്യമങ്ങളിൽ നൽകുന്നത് സാധാരണക്കാരന്റെ പണമുപയോഗിച്ചാണെന്നും ജെഫ്രി പറഞ്ഞു. സർക്കാർ ഉടൻ തന്നെ വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് സയ്യദ് മൻസൂർ അലി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: