തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭയില്‍ ഘടകകക്ഷി മന്ത്രിമാര്‍ക്കുള്ള വകുപ്പ് വിഭജനത്തില്‍ ധാരണയായി. ജലവിഭവവകുപ്പ് ജനതാദളി(എസ്)ന്റെ മാത്യു ടി തോമസിന് നല്കി. എന്‍സിപിയുടെ എ.കെ.ശശീന്ദ്രനാകും ഗതാഗതവകുപ്പ് കൈകാര്യം ചെയ്യുക.
കോണ്‍ഗ്രസ് എസ്സിന്റെ രാമചന്ദ്രന് കടന്നപ്പള്ളിക്ക് ദേവസ്വത്തിന് പകരം തുറമുഖവകുപ്പ് നല്കി. കൂടാതെ മ്യൂസിയം, മൃഗശാല എന്നിവയുടെ ചുമതലയും ലഭിക്കും. 19 മന്ത്രിമാരാണ് എല്‍ഡിഎഫ് സര്‍ക്കാരിലുള്ളത്. ഇതില്‍ 12 പേര് സിപിഎമ്മില്‍ നിന്നും. സിപിഐയില്‍ നിന്നും നാല് പേരും. എന്‍സിപി, ജെഡിഎസ്, കോണ്‍ഗ്രസ് എസ് എന്നീ പാര്‍ട്ടികളില്‍ നിന്നും ഒരാള്‍ വീതമുമാണ് മന്ത്രിയാകുക.
മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരം, വിജിലൻസ്, ഐ ടി വകുപ്പുകൾ കൈകാര്യം ചെയ്യും.
മറ്റ് മന്ത്രിമാരും വകുപ്പുകളും
തോമസ് ഐസക്ക്
ധനകാര്യം
സി രവീന്ദ്രനാഥ്
വിദ്യാഭ്യാസം
ടിപി രാമകൃഷ്ണൻ
തൊഴിൽ, എക്സൈസ്
എ.സി മൊയ്തീന്
സഹകരണം, ടൂറിസം
ജി സുധാകരന്
പൊതുമരാമത്ത്, രജിസ്ട്രേഷൻ
മെഴ്സിക്കുട്ടിയമ്മ
ഫിഷറീസും പരമ്പരാഗത വ്യവസായവും
കടകംപള്ളി സുരേന്ദ്രന്
വൈദ്യുതി, ദേവസ്വം വകുപ്പുകൾ
കെ ടി ജലീലില്‍
തദ്ദേശഭരണം
എ.കെ.ബാലന്
നിയമവും സാംസ്കാരികവും പിന്നാക്കക്ഷേമവും
കെ കെ ഷൈലജ
ആരോഗ്യം സാമൂഹികക്ഷേമം
ഇ പി ജയരാജന്
വ്യവസായ, കായിക വകുപ്പുകൾ
മാത്യു ടി തോമസ്
ജലവിഭവ വകുപ്പ്
എകെ ശശീന്ദ്രന്
ഗതാഗത വകുപ്പ്
കടന്നപ്പള്ളി രാമചന്ദ്രന്
തുറമുഖവകുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: