പാട്ന: ബീഹാരിൽ വെടിയേറ്റ് കൊല്ലപ്പെട്ട ജേണലിസ്റ്റിന്റെ ഘാതകരെന്ന് കരുതുന്ന അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട ഹിന്ദുസ്ഥാൻ ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് രാജ്ദേയു രഞ്ജന്റെ കൊലപാതകികളാണ് പോലീസ് പിടിയിലായത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രജ്ഞനു നേരെ അജ്ഞാതർ സിയാൻ പ്രദേശത്ത് വച്ച് നിറയൊഴിക്കുകയായിരുന്നു. രജ്ഞന്റെ വാർത്തകളിൽ അസ്വസ്ഥരായവരാകാം കൊലക്കു പിന്നിലെന്നുള്ള നിഗമനത്തിലായിരുന്നു പോലീസ്. രജ്ഞന്റെ കൊലപാതകം ബീഹാറിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ആര്‍ജെഡി നേതാവും വിവാദപുരുഷനുമായ എംപി മൊഹമ്മദ് ഷഹാബുദ്ദീനിലേക്ക് വഴി തിരിച്ചിരുന്നു.
നേരത്തെ പത്രപ്രവർത്തകന്റെ കൊലയാളികളെ പിടി കൂടുന്നതുവരെ തനിക്ക് വിശ്രമമില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് പ്രതികളെന്ന് കരുതുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: