മിക്ക ഭാരതീയ ഭാഷകളും ഭാഷാ സാഹിത്യങ്ങളും സംസ്കൃതവുമായി കടപ്പെട്ടിരിക്കുന്നു. സര്‍വഭാഷാ ജനനി എന്ന് വാഴ്ത്തപ്പെടുന്ന സംസ്കൃതത്തിന്റെ സ്വാധീനവും ചൈതന്യവും ഉള്‍ക്കൊള്ളാത്ത സാഹിത്യം അതിന്റെ നിര്‍വചന പരിധിയില്‍ത്തന്നെ പെടുന്നില്ലഎന്ന് പറയാം.
പ്രാദേശിക ഭാഷകളില്‍ എത്രതന്നെ സാഹിത്യസൃഷ്ടികള്‍ ഉണ്ടായാലും അവയുടെ അന്തര്‍ധാരയായും ശുഭതാളമായും ഈ അമൃതവാണി ഒഴുകിക്കൊണ്ടേയിരിക്കും. അമൃതഭാഷയെന്നു കരുതപ്പെടുന്ന ഈ ശ്രേഷ്ഠഭാഷ രാമായണവും മഹാഭാരതവും നിലനില്‍ക്കുന്നിടത്തോളം കാലം അമൃതവാണിയായി തന്നെ പരിലസിക്കും.
നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ പഠനപാഠനങ്ങള്ക്ക് സംസ്കൃതഭാഷയുടെ സഹായം അനിവാര്യമാണ്. നാമിന്ന് മലയാളത്തില്‍ പ്രയോഗിക്കുന്ന മിക്ക പദങ്ങളും സംസ്കൃത പദങ്ങള്‍ തന്നെയാണ് എന്നതാണ് ഈ പ്രസ്താവത്തിന് കാരണം.
അതുപോലെ ഭാരതീയമായ ആയുര്‍വേദം, ജ്യോതിഷം, വാസ്തുവിദ്യ, സംഗീതം, അനുഷ്ഠാനകലകള്‍ എന്നിവയുടെ അഭ്യസനത്തിനും അവ എഴുതപ്പെട്ടിട്ടുള്ള സംസ്കൃതത്തില്‍ അനല്‍പ്പമായ വ്യുത്പത്തി അത്യാവശ്യമാണ്. ഇപ്രകാരം ചിന്തിക്കുമ്പോള്‍ സംസ്കൃത പഠനം കൂടാതെ നമ്മുടെ വിദ്യാഭ്യാസം ഒരിക്കലും പൂര്മാവുകയില്ല എന്ന വസ്തുത ദൃഢീകരിക്കപ്പെടുന്നു.
ഭൗതിക ശാസ്ത്രം
പാശ്ചാത്യ സംസ്കാരത്തിന്റെ വര്‍ണപ്പൊലിമയില്‍ ഭ്രമിച്ച് നമ്മുടെ മഹത്തായ സംസ്കാരത്തെ വിസ്മരിക്കുന്നവര്‍ നമ്മെ അറിയുവാന്‍ യത്നിക്കേണ്ടിയിരിക്കുന്നു. ആദ്ധ്യാത്മിക ശാസ്ത്രത്തില്‍ മാത്രമല്ല; ഭൗതികശാസ്ത്രത്തിലും പൗരാണിക ഭാരതം വെന്നിക്കൊടി പാറിച്ചിരുന്നു.
യുദ്ധത്തില്‍ അവയവങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് കൃത്രിമാവയവങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള വിധികള്‍ ചരകന്‍, സുശ്രുതന് എന്നിവരുടെ കാലത്ത് രചിക്കപ്പെട്ട ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്നു. വൈദികകാലത്ത് സ്ത്രീകള്‍ യുദ്ധം ചെയ്തിരുന്നതായും ഒരു കാല് നഷ്ടപ്പെട്ട മുദ്ഗലാനി എന്ന സ്ത്രീയ്ക്ക് ഇരുമ്പുകൊണ്ടുള്ള കാല് വച്ചുപിടിപ്പിച്ചതായും ഋഗ്വേദത്തില്‍ പരാമര്‍ശം ഉണ്ട്.
ജ്യോതിശാസ്ത്രം
വൈദ്യശാസ്ത്രത്തിലെന്നതുപോലെ ജ്യോതിശാസ്ത്രത്തിലും ഭാരതം വളരെ മുന്നേറിയിരുന്നു. ദൂരദര്‍ശിനിയോ മറ്റ് യന്ത്രോപകരണങ്ങളോ ഇല്ലാതെ വെറും ബുദ്ധിപരമായ കഴിവ് ഉപയോഗിച്ച് നഗ്നനേത്രങ്ങള്‍കൊണ്ട് പുരാതന മഹര്‍ഷിമാര്‍ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും മറ്റ് പ്രതിഭാസങ്ങളും പ്രവചിച്ചിരുന്നു.
ജനന സമയത്തെ അടിസ്ഥാനമാക്കി മനുഷ്യജീവിതത്തിലെ ശുഭാശുഭങ്ങളും മരണസമയവും കൃത്യമായി ഗണിച്ചറിഞ്ഞ മഹാജൗതിഷികള് ഉണ്ടായിരുന്നു; ഇന്നും നമ്മുടെയിടെയിലുണ്ട്.
അണുസിദ്ധാന്തം
അണുസിദ്ധാന്തം പാശ്ചാത്യരുടെ കണ്ടുപിടുത്തമായി ഉദ്ഘോഷിക്കപ്പെടുന്നു. എന്നാല്‍ കണാദന്‍ എന്ന മഹര്‍ഷിയാണ് അണുസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. കണം എന്നതിന്റെ ആംഗലേയ പദമാണല്ലോ ആറ്റം. ഈ ബാഹ്യപ്രപഞ്ചക പരമാണു നിര്മിതമാണെന്നുള്ള ഭൗതികവാദസിദ്ധാന്തം പുരാതനകാലം മുതല്ക്കേ പ്രചരിച്ചിരുന്നു.
കപിലന്, ഗൗതമന് തുടങ്ങിയ മഹര്‍ഷിമാര്‍ ആദ്ധ്യാത്മികാചാര്യന്മാര് എന്നതിലുപരി ശാസ്ത്രജ്ഞന്മാര് കൂടിയായിരുന്നു. രാമായണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന പുഷ്പകവിമാനം കേവലം കവിഭാവനയല്ലാ എന്നുള്ളതിന് ഉപോത്ബലകമാണ് ഈ അടുത്തകാലത്ത് കണ്ടുകിട്ടിയ ‘സമരാങ്കണ സൂത്രധാര’ എന്ന സംസ്കൃതഗ്രന്ഥം. പ്രസ്തുതഗ്രന്ഥത്തില്‍ വിവിധതരം വിമാനങ്ങളുടെ സാങ്കേതികതത്വങ്ങള്‍ ‘ഭരദ്വാജ തന്ത്രം’ എന്നുകൂടി പേരുള്ളതിനാല്‍ രാമായണ കാലത്ത് ജീവിച്ചിരുന്ന ഭരദ്വാജന് എന്ന മഹര്‍ഷിയാണ് ഇതിന്റെ കര്‍ത്താവെന്ന് മനസ്സിലാക്കുവാന്‍ സാധിക്കും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: