വനവാസക്കാലത്ത് ശ്രീരാമചന്ദ്രനും സീതാദേവിയും വനത്തില്‍വെച്ച് ഒരു യോഗിനിയെക്കണ്ടുമുട്ടി. തന്നെ നമസ്കരിച്ച സീതാദേവിയെ നോക്കി യോഗിനി പറഞ്ഞു: “അനുഗ്രഹിക്കപ്പെടാന്‍ തക്കവണ്ണം യോഗ്യതയുള്ള കുലീനമായൊരു ശരീരമുണ്ടായിരിക്കുക; അത് നിനക്കുണ്ട്. അനുഗ്രഹിക്കപ്പെടാന്‍ തക്കവണ്ണം യോഗ്യനായൊരു ഭര്‍ത്താവുണ്ടായിരിക്കുക; അതും നിനക്കുണ്ട്.
അനുഗ്രഹിക്കപ്പെടാന്‍ തക്കവണ്ണം അനുസരണശീലമുള്ള ഒരു ഭര്‍ത്താവുണ്ടായിരിക്കുക; അതും നിനക്കു കരഗതമായിരിക്കുന്നു. സന്തോഷം ഭവിക്കട്ടെ.’
യോഗിനിയുടെ അനുഗ്രഹം കേട്ട് സീതാദേവി പറഞ്ഞു: ‘അമ്മേ, ഈശ്വരന് എനിക്ക് കുലീനമായൊരു ശരീരം തന്നതിലും .യോഗ്യനായൊരു ഭര്ത്താവിനെത്തന്നതിലും ഞാന്‍ സന്തോഷവതിയാണ്.
എന്നാല്‍ മൂന്നാമത് പറഞ്ഞത് എനിക്കു മനസ്സിലായില്ല. ആര് ആരെയാണ് അനുസരിക്കേണ്ടത്? അഗ്നിസാക്ഷിയായി അദ്ദേഹമെന്റെ കൈപിടിച്ചപ്പോള്‍ എനിക്കു തോന്നിയത്, ദൈവം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതാണോ എന്നാണ്. അന്നുമുതല്‍ ഞാന്‍ വിചാരിക്കുന്നത്, എനിക്കു കിട്ടിയ പാരിതോഷികമാണ് അദ്ദേഹമെന്നും അദ്ദേഹത്തിനു കിട്ടിയ പാരിതോഷികമാണ് ഞാനെന്നും ആണ്.’സീതാദേവിയുടെ വാക്കുകള്‍ കേട്ട യോഗിനിക്ക് ആ സതീരത്നം അനുഗൃഹീതയാണെന്ന് ബോധ്യപ്പെട്ടു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: