കൊച്ചി: ഉദ്യോഗസ്ഥര്‍ക്ക് പ്രൊമോഷനില്ല, പുതിയ നിയമനങ്ങളില്ല, മോട്ടോര്‍വാഹനവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയില്‍. വകുപ്പിലെ ഉയര്‍ന്ന പതിനാലു പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ജോയന്റ് കമ്മീഷണര്‍ (ഒന്ന്), സീനിയര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ (ഒന്ന്), ഡെപ്യൂട്ടി കമ്മീഷണര്‍ (രണ്ട്), ആര്‍ടിഒ (എട്ട്), ജോയന്റ് ആര്‍ടിഒ (രണ്ട്) എന്നിവയാണ് അവ. ഇവയ്ക്കു പുറേമ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ പതിനാറ് തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.
ഇവയില്‍ പ്രൊമോഷന് നല്കിയാല് സ്വാഭാവികമായും ഒഴിവുകളും വരും. അങ്ങനെ കുറഞ്ഞത് മുപ്പത് നിയമനമെങ്കിലും വേണ്ടിവരും.
എന്നാല്‍ ഇവ നികത്താനുള്ള ഒരു നടപടിയും തുടങ്ങിയിട്ടില്ല. വകുപ്പ്തല പ്രൊമോഷന് കമ്മിറ്റി യോഗം ചേരാത്തതാണ് കാരണം. ഈ വര്‍ഷം ആദ്യം പ്രൊമോഷന് പട്ടിക വരേണ്ടതായിരുന്നു. എന്നാല്‍ ഈ വര്‍ഷം തുടങ്ങി ആറുമാസമാകാറായിട്ടും ഡിപിസി ചേര്‍ന്നിട്ടില്ല. ഇനി എന്നു ചേരുമെന്നും നിശ്ചയമില്ല.
ഡിപിസി ചേര്‍ന്ന് ശുപാര്‍ശ നല്കി പട്ടിക തയ്യാറായി വരാന്‍ സമയമെടുക്കും. അതായത് ഈ തസ്തികകള്‍ ഇനിയും മാസങ്ങളോളം ഒിഞ്ഞുകിടക്കുമെന്നര്ഥം.
ലൈസന്‍സ്, വണ്ടികളുടെ ഫിറ്റ്നസ്, റോഡ് സുരക്ഷാ പരിശോധന, വാഹന രജിസ്ട്രേഷന് തുടങ്ങി അതീവ പ്രാധാന്യമുള്ള പലകാര്യങ്ങളും ചെയ്തു തീര്‍ക്കേണ്ട, കോടികളുടെ വരുമാനം ലഭിക്കേണ്ട വകുപ്പിലാണ് ഈ അവസ്ഥ.
ടോമിന് ജെ തച്ചങ്കരി വകുപ്പ് മേധാവിയായതോടെ തുടങ്ങിയതാണ് വകുപ്പിന്റെ ദുരവസ്ഥ. കുത്തഴിഞ്ഞ അവസ്ഥയാണ് വകുപ്പില്‍. പുതിയ സര്‍ക്കാര്‍ വന്നാലും തച്ചങ്കരിയും ദുരവസ്ഥയും തുടരുമോയെന്നാണ് ജീവനക്കാരുടെ ആശങ്ക.
ഒരു കോടിയുടെ
ഉപകരണങ്ങള്‍ നശിക്കുന്നു
കൊച്ചി: ആധുനിക രീതിയില്‍ ഡ്രൈവിങ് പഠിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് വാങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കിടന്ന് നശിക്കുന്നു. 38 ലക്ഷം രൂപ വിലയുള്ള ഡ്രൈവിങ് സിമുലേറ്റര്‍ ഓരോന്നു വീതം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം മോട്ടോര്‍ വാഹന ഓഫീസുകളില്‍ വെറുതേ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടായി.
അതേസമയം റോഡ്, അപകട പരിശോധനകള്‍ക്കു പോകാനുള്ള വാഹനങ്ങള്‍ പോലും ഇല്ലാതെ പല യൂണിറ്റുകളും ബുദ്ധിമുട്ടുകയാണ്. കേന്ദ്ര റോഡ്, ഗതാഗത മന്ത്രാലയം സംസ്ഥാനത്തിന് പല തരത്തില്‍ നല്കുന്ന തുക മുഴുവന്‍ കേരളത്തിന് ലഭിക്കുന്നുമുണ്ട്. എന്നാല്‍ അതും ഫലപ്രദമായി ഉപയോഗിക്കാന്‍ വകുപ്പിന് കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: