ന്യൂദല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 2008 ലെ മാലേഗാവ് കേസ് പുന:പരിശോധിക്കാന്‍ ഒരുങ്ങുന്നു. 2007 ഫെഫ്രുവരിയില് നടന്ന സംഝോഥാ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍ ഭീകരരാണെന്ന് അമേരിക്കന്‍ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
ലഷ്കര്‍ ഭീകരരുടെ മുഖ്യസംഘാടകനായ അരിഫ് ഖസ്മാനിയാണ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങള്‍ കോടതിക്ക് മുമ്പില്‍ സമര്‍പ്പിക്കുവാനാണ് എന്‍ഐഎ ഉദ്ദേശിക്കുന്നത്.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഭീകരാക്രമണത്തെ ഹിന്ദു സംഘടനകള്‍ക്കെതിരെ തിരിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ പാക്കിസ്ഥാന്റെ പങ്ക് മറച്ചുവെച്ചുകൊണ്ട് സ്വാമി അസീമാനന്ദയും മറ്റ് ചിലരുമാണ് ഇതിന് പിന്നിലെന്ന രീതിയിലാണ് കേസെടുത്തിരുന്നത്.
എന്നാല്‍ മാലേഗാവ് സ്ഫോടനത്തില്‍ സ്വാധി പ്രഗ്യാ താക്കൂറും മറ്റ് അഞ്ചുപേരും നിരപരാധികളാണെന്ന് എന്‍ഐഎ കണ്ടെത്തുകയും ഇക്കാര്യം കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു. കേസില്‍ ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിനും മറ്റുള്ളവര്‍ക്കുമെതിരെ മാകോക ചുമത്തി. എന്‍ഐഎ മകോക ഒഴിവാക്കുകയും ചെയ്തിരുന്നു.
എന്‍ഐഎ തലവന്‍ ശരത് കുമാര്‍ ഏപ്രിലില്‍ അമേരിക്ക സന്ദര്‍ശിച്ച അവസരത്തില്‍ ലഷ്കര്‍ ഭീകരനേതാവ് അരിഫ് ഖസ്മാനിയ്ക്ക് എതിരെയുള്ള കണ്ടെത്തലുകള്‍ മൂന്ന് മാസത്തിനുള്ളില്‍ കൈമാറാമെന്ന് യുഎസ് വാഗ്ദാനം നല്‍കിയിരുന്നു. യുഎസ് കണ്ടെത്തലുകള്‍ കോടതിയ്ക്ക് മുമ്പാകെ കൊണ്ടുവരുവാനാണ് ശ്രമിക്കുന്നത്.
പുതിയ കണ്ടെത്തലുകള്‍ സമര്‍പ്പിക്കുന്നത് ചാര്ജ്ജ്ഷീറ്റിന്റെ ഭാഗമല്ലെന്നും ഒരുദ്യോഗസ്ഥന് പറഞ്ഞു. 2010ല്‍ എന്‍ഐഎ ഇക്കാര്യങ്ങള്‍ തേടിക്കൊണ്ട് കത്തയച്ചെങ്കിലും മറുപടി അമേരിക്ക നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വിവരങ്ങള്‍ നല്കുവാന് യുഎസ് തയ്യാറായിട്ടുണ്ട്. ഭീകരന് അരീഫ് ഖസ്മാനി പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടെന്നാണ് വിശ്വസിക്കുന്നതെന്ന് എന്‍ഐഎ തലവന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: