ന്യൂദല്‍ഹി: പാലക്കാട് ഉള്‍പ്പെടെ ആറ് സ്ഥലങ്ങളില്‍ പുതിയഐഐടികള് സ്ഥാപിക്കാന്‍ 1961-ലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി നിയമം ഭേദഗതി ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്കി.
കേരളത്തിലെ പാലക്കാടിന് പുറമെ കര്‍ണ്ണാടകത്തിലെ ധാര്‍വ, ആന്ധ്രാപ്രദേശിലെ തിരുപ്പതി, ഛത്തീസ്ഗഢിലെ ഭിലായ്, ഗോവ, ജമ്മു എന്നിവിടങ്ങളില്‍ പുതിയ ഐഐടികള്‍ തുടങ്ങുന്നതിനും ധന്‍ബാദിലെ ഐഎസ്എമ്മിനെ ഐഐടിയായിഉയര്ത്തുന്നതിനും വേണ്ടിയാണ് നിയമ ഭേദഗതി.
ആന്ധ്ര പ്രദേശില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി) സ്ഥാപിക്കുന്നതിനും മന്ത്രിസഭായോഗം അംഗീകാരം നല്കി. 2016-ലെ ആന്ധ്രപ്രദേശ് സൊസൈറ്റീസ് രജിസ്ട്രേഷന് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത്, 2015 ആഗസ്റ്റ്മുതല്‍ എന്‍ഐടി പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ഐടി ആന്ധ്ര പ്രദേശിനെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി, സയന്‍സ് എജുക്കേഷന്‍ ആന്റ്റിസര്‍ച്ച് ബില്‍ അവതരിപ്പിക്കാനും മന്ത്രിസഭായോഗം അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: