അഭിലാഷ് കൃഷ്ണനെ ബിഡിജെഎസ് ദേശീയ ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവും
ആര്‍എസ്എസ് നേതാക്കളും സന്ദര്‍ശിക്കുന്നു
ഹരിപ്പാട്: ഡിവൈഎഫ്ഐ അക്രമി സംഘം ശരീരത്തില്‍ കത്തികൊണ്ട് വരഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബാലനെ ബിഡിജെഎസ് ദേശീയ ജനറല്‍ സെക്രട്ടറി സുഭാഷ് വാസു സന്ദര്‍ശിച്ചു. ആയാപറമ്പ് വടക്ക് പുത്തന്‍പറമ്പില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ഷീബയുടെയും മകന് അഭിലാഷ് കൃഷ്ണ(16)നെയാണ് ആര്‍എസ്എസിന്റെ ശാഖയില്‍ പോകും വഴി ഡിവൈഎഫ്ഐ സംഘം ആക്രമിച്ച് പുറത്ത് കത്തികൊണ്ട് വരഞ്ഞത്. സഹോദരന് അഭിജിത് കൃഷ്ണ (19)നെയും ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇരുവരും ഹരിപ്പാട് താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമത്തില്‍ നിന്നും അണികളെ പിന്തിരിപ്പിക്കാന് സിപിഎം തയ്യാറായില്ലെങ്കില്‍ കനത്ത പിഴ നല്‍കേണ്ടിവരുമെന്ന് സുഭാഷ് വാസു മുന്നറിയിപ്പ് നല്കി. തെരഞ്ഞെടുപ്പിന് ശേഷം കുട്ടനാട് നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ബിഡിജെഎസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയും വീടുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്യുന്ന സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ പോലീസ് അധികൃതരും തയ്യാറാകുന്നില്ല.
അക്രമം അവസാനിപ്പിച്ച് ജനങ്ങളുടെ സൈ്വര്യജീവിതം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍എസ്എസ് ആലപ്പുഴ ജില്ലാ കാര്യകാരി സദസ്യന്‍ ബിജു തലവടി, ചെങ്ങന്നൂര്‍ ജില്ല സഹകാര്യവാഹ് എം. ശിവദാസ്, വീയപുരം ഖണ്ഡ് കാര്യവാഹ് ഉണ്ണിക്കൃഷ്ണന് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: