തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായപ്പോള്‍ സുപ്രധാന വകുപ്പുകള്‍ പിണറായി വിജയന് കൈവശം വച്ചു. ആഭ്യന്തരം, വിജിലന്‍സ്, ഐടി, പൊതുഭരണ വകുപ്പുകള്‍ പിണറായി കൈകാര്യം ചെയ്യും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര വകുപ്പ് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന് നല്‍കിയിരുന്നില്ല.
ദേവസ്വം വകുപ്പ് സിപിഎം ഏറ്റെടുത്തു. സിപിഐക്ക് നിലവില്‍ ഉണ്ടായിരുന്ന വകുപ്പുകള്‍ തന്നെ നല്കി. എന്നാല്‍ മറ്റു ഘടകകക്ഷികളുടെ വകുപ്പില്‍ മാറ്റം വന്നു. എന്‍സിപി ജലവിഭവവകുപ്പ് ആവശ്യപ്പെട്ടുവെങ്കിലും നല്‍കിയില്ല. പകരം ജനതാദള്‍ എസിന് ജലവിഭവവകുപ്പ് നല്കി. ഗതാഗതവകുപ്പ് എന്‍സിപിക്കും നല്കി. കോണ്‍ഗ്രസ് എസിന് തുറമുഖവും പുരാവസ്തു മ്യൂസിയം വകുപ്പുകളും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: