കൊച്ചി: ജിഷ വധക്കേസ് അന്വേഷണ സംഘം പോലീസ് കംെപ്ലയ്ന്റസ് അതോറിറ്റിക്ക് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം തള്ളി. രൂക്ഷ വിമര്‍ശനവുമായി ചെയര്മാന് ജസ്റ്റിസ് നാരായണക്കുറുപ്പ്.
ജിഷ കേസ് അന്വേഷണത്തില്‍ പോലീസ് ഗുരുതരമായ വീഴ്ചവരുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ചെയര്‍മാനു മുന്നില്‍ ഹാജരാകാന്‍ ഐജി മഹിപാല്‍ യാദവ്, എസ്പി യതീഷ്ചന്ദ്ര, പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ. അനില്‍കുമര്‍, സിഐ രാജേഷ്, എസ്ഐ സോണി മത്തായി എന്നിവരോട് ആവശ്യപ്പെട്ടത്. എന്നാല്‍ അതോറിറ്റി ചെയര്മാന് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ അധികാരമില്ലെന്ന് പറഞ്ഞാണ് അന്വേഷണ സംഘം ഹാജരാകാതിരുന്നത്.
എന്നാല്‍ അതിനുള്ള അധികാരമുണ്ടെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജൂണ്‍ രണ്ടിന് സംഘം ഹാജരായില്ലെങ്കില്‍ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്കി. ഗുരുതരമായ വീഴ്ച്ചയാണ് പോലീസ് അന്വേഷണത്തില്‍ വരുത്തിയത്. ആരെയോ സംരക്ഷിക്കാനുള്ള വ്യഗ്രത ഇത് കാണുമ്പോള്‍ തോന്നുന്നതായും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ സംഭവം പുറത്തു കൊണ്ടുവന്നില്ലെങ്കില്‍ ഇത് ഒരു ആത്മഹത്യയായി മാറ്റുമായിരുന്നെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഏപ്രില്‍ 28ന് സംഭവം നടന്നിട്ടും അഞ്ചിനാണ് പുറംലോകമറിയുന്നത്. നേരത്തെയും പോലീസിന്റെ വീഴ്ച്ച ജസ്റ്റിസ് നാരായണ കുറുപ്പ് വിമര്‍ശിച്ചിരുന്നു. കോടതിയോടു മാത്രമാണ് അന്വേഷണ സംഘത്തിനു ബാധ്യതയുള്ളതെന്നു ഐജി മഹിപാല്‍ യാദവ് പറഞ്ഞിരുന്നു. അതോറിറ്റിയുടെ നടപടി കേസില്‍ ഇടപെടുന്നതിനു തുല്യമാണെന്നും കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: