ന്യൂദല്‍ഹി: രാജ്യത്തെ മൂന്നില്‍ രണ്ടു വിഭാഗം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ സംതൃപ്തരാണെന്ന് സര്‍വ്വേ. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്കല്‍ സര്‍ക്കിള്‍ നടത്തിയ സര്‍വ്വേയിലാണ് ജനമനസ്സ് മോദിക്കൊപ്പമെന്ന് വ്യക്തമായത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു മാസം നീണ്ട സര്‍വ്വേയില്‍ പതിനയ്യായിരത്തിലേറെ പേര് പങ്കെടുത്തു. 64 ശമതാനം പേരും മോദി ഭരണത്തില്‍ തൃപ്തി രേഖപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചെന്ന് 72 ശതമാനം പേരും സ്വച്ഛ്ഭാരത് അഭിയാന് വഴി നഗരങ്ങളിലെ മാലിന്യം കുറഞ്ഞെന്ന് 67 ശതമാനം പേരും അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഏറെ ഗ്രസിച്ച അഴിമതി കുറഞ്ഞെന്ന് 61 ശതമാനം പേര് പറഞ്ഞു. വൈദ്യുതി വിതരണ മേഖലയില്‍ വലിയ മാറ്റം സംഭവിച്ചെന്ന് 56 ശതമാനം പേരും ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാന്‍ സാധിച്ചെന്ന് 72 ശതമാനം പേരും അഭിപ്രായപ്പെട്ടു.
മതസഹിഷ്ണുത നിലനിര്‍ത്താന്‍ സാധിച്ചെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 63 ശതമാനം പേര് അഭിപ്രായം രേഖപ്പെടുത്തി. ലോകരാജ്യങ്ങള്‍ക്കിടയില്‍ 90 ശതമാനം പേരും ഭാരതത്തിന്റെ പ്രതിച്ഛായ ഉയര്‍ന്നതായി അഭിപ്രായപ്പെട്ടു. പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചെന്ന് 68 ശതമാനം പേരും വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: