കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കര്മ്മവൈഭവമുള്ള ഭരണാധികാരിയെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ഡി. ബാബുപോള്‍.
കണ്ടിടത്തോളം മോദിയുടെ ഭരണം നല്ല നാളുകള്‍ തന്നെയാണ് പ്രദാനം ചെയ്തിരിക്കുന്നതെന്നും ബാബുപോള്‍ ചൂണ്ടിക്കാട്ടുന്നു. മോദി സര്‍ക്കാരിന്റെ ഭരണം രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ച് ഒരു മലയാള ദിനപത്രത്തില്‍ ബാബുപോള്‍ എഴുതിയ ലേഖനത്തിലാണ് ഇത്തരത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
സര്‍ദാര്‍ പട്ടേലിനെ അനുസ്മരിപ്പിക്കുന്ന വിധം കര്മ്മവൈഭവമാണ് മോദിയിലുള്ളത്. നെഹ്റുവിനെയും അടല്‍ ബിഹാരി വാജ്പേയിയെയും പോലെ സ്വപ്നം കാണാന്‍ കഴിവുള്ള പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹമെന്ന് ബാബുപോള്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
അമ്മയെ സ്നേഹിക്കുന്ന മകനായും ഭാരതമാതാവിനെ ആദരിക്കുന്ന ദേശനായകനായും മോദിയെ സാമ്യപ്പെടുത്തിയ ബാബുപോള്‍ ലേഖനത്തില്‍ അദ്ദേഹത്തെ ബൈബിള്‍ വാചകത്തോട് ഉപമിക്കാനും മറന്നില്ല. ‘മനുഷ്യരെ നീതിമാനായി ഭരിക്കുന്നവന്, ദൈവഭയത്തോടെ വാഴുന്നവന്, മേഘമില്ലാത്ത പ്രഭാതകാലത്ത് സൂര്യോദയത്തിലെ പ്രകാശത്തിന് തുല്യന്‍, മഴയ്ക്ക് പിമ്പ് സൂര്യകാന്തിയാല്‍ ഭൂമിയില്‍ മുളയ്ക്കുന്ന ഇളമ്പുല്ലിന് തുല്യന്‍’ (ബൈബിള്‍, പഴയ നിയമം, ശമുവേലിന്റെ രണ്ടാം പുസ്തകം, അദ്ധ്യായം 23, വാക്യങ്ങള്‍ 3, 4).
മോദിയെ ഭര്‍ത്തൃഹരിയെ ഉദ്ധരിച്ചും ബാബു പോള്‍ ലേഖനത്തില്‍ പ്രശംസിക്കുന്നു. ‘നിന്ദന്തു നീതിനിപുണാ : യദി വാ സ്തുവന്തു ലക്ഷ്മീ: സമാവിശതു ഗച്ഛതു വാ യഥേച്ഛം, അദ്വൈവ വാ മരണമസ്തു യുഗാന്തരേ വാ, ന്യയാത് പ്രവിചലന്തി പദം ന ധീരാഃ ”
ഇത്തരത്തില്‍ മോദിയുടെ ഭരണത്തെ നീതിയുക്തമായി ലേഖനത്തിലൂടെ ബാബുപോള്‍ വരച്ചു കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: