ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ ഭാരതത്തിലുള്ള ഇറ്റാലിയന്‍ നാവികന് സാല്‍വത്തോറെ ജറോമിന് നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതി നല്കി. ഉപാധികളോടെയാണ് നാവികനെ ഇറ്റലിയിലേക്ക് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. സാല്‍വത്തോറ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഉത്തരവ്.
കടല്‍ക്കൊല കേസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ഭാരതത്തിന് അനുകൂലമായി വിധി വന്നാല്‍ തിരിച്ചുവരുമെന്ന് ഭാരതത്തിലെ ഇറ്റാലിയന്‍ അംബാസഡര്‍ രേഖാമൂലം എഴുതി നല്‍കണമെന്നും നാവികന്റെ പാസ്പോര്‍ട്ട് ഇറ്റലിയിലെ ഭാരത എംബസിക്ക് കൈമാറണമെന്നുമുള്ള ഉപാധികളോടെയാണ് സുപ്രീം കോടതി അനുമതി.
നാവികന്റെ ഹര്‍ജിയെ മനുഷ്യത്വം മാനിച്ച് എതിര്‍ക്കുന്നില്ലെന്ന് നിലപാടാണ് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ടി.എസ്.നരസിംഹ സ്വീകരിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ മാസിമിലാനോ ലത്തോറെ ചികിത്സയ്ക്കായി നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: