ന്യൂദല്‍ഹി: രാജ്യം വന്‍ ശക്തിയായി മാറുകയാണെന്നും ആര്‍ക്കും ഭാരതത്തെ മൂലയ്ക്കിരുത്താന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ സര്‍ക്കാരുകള്‍ ദുഷ്ക്കരമെന്ന് കരുതിയ പരിഷ്ക്കരണ നടപടികള്‍ കൈക്കൊള്ളാന്‍ കഴിഞ്ഞെന്നും മോദി പറഞ്ഞു.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ വാള് സ്ട്രീറ്റ് ജേര്ണലിനു നല്കിയ അഭിമുഖത്തിലാണ് നരേന്ദ്ര മോദി തന്റെ ഭരണനേട്ടങ്ങള്‍ വ്യക്തമാക്കിയത്. ഏറ്റവുമധികം പരിഷ്ക്കരണ നടപടികള്‍ സ്വീകരിച്ച സര്‍ക്കാരാണ് തന്റേത്. അഴിമതി ഇല്ലാതാക്കാന്‍ പല നടപടികളും കൈക്കൊണ്ടു. കഴിഞ്ഞ സര്‍ക്കാരുകള്‍ ദുഷ്ക്കരമെന്ന് കരുതിയ പരിഷ്ക്കരണ നടപടികള്‍ കൈക്കൊള്ളാന്‍ കഴിഞ്ഞെന്നും മോദി പറഞ്ഞു.
ചരക്കു സേവന നികുതി ഇക്കൊല്ലം നടപ്പാക്കും. പൊതുമേഖലയെ തകര്‍ക്കുന്ന സമീപനം ഉണ്ടാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2014 മെയ് 26 നായിരുന്നു നരേന്ദ്ര മോദി നേതൃത്വം നല്കുന്ന സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. വ്യത്യസ്തമായ പ്രവര്‍ത്തനശൈലിയാണ് നരേന്ദ്ര മോദി തന്റെ രണ്ടുവര്ഷങ്ങള് കൊണ്ട് കാഴ്ചവച്ചത്. ഏറ്റവും കരുത്തനായ പ്രധാനമന്ത്രി എന്ന സല്‍പ്പേര് സ്വന്തമാക്കിയ മോദിക്ക് എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചു.
ബാങ്കിംഗ്, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളിലെ പരിഷ്കാരങ്ങളും മോദിക്ക് കയ്യടി നേടിക്കൊടുത്തു. മുദ്രാ ബാങ്ക്, അടല്‍ പെന്ഷന് യോജന, ജീവന് ഭീമ ജ്യോതി യോജന എന്നിവ വന്‍ നേട്ടമായി. പാചക വാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയും, സബ്സിഡി തിരിച്ചുവാങ്ങിയും ലാഭമുണ്ടാക്കിയ മോദി സര്‍ക്കാര്‍ ഇതുവഴി അനേകം കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷനും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: