ഒരു സംഘം ആളുകള്‍ യാത്രയ്ക്കിടയില്‍ വഴിതെറ്റി അപരിചിതമായ ഒരു സ്ഥലത്തെത്തി.അവിടെ കണ്ട ഒരു മനുഷ്യനോട് ,അവര്‍ തങ്ങള്‍ക്ക് എത്തിച്ചേരേണ്ട സ്ഥലം അന്വേഷിച്ചു.
വളരെ ഗൗരവത്തിലാണ് അവര്‍ വഴിചോദിച്ചത്. ങേ,അങ്ങോട്ടുള്ള വഴിയോ? അഹങ്കാരത്തോടുകൂടിയ ഈ ചോദ്യം കേട്ടിട്ട് ആ മനുഷ്യന് വിചാരിച്ചു. ഈ ധിക്കാരികളെ ഒന്നു പറ്റിക്കണം.അയാള്‍ വളഞ്ഞ വഴി പറഞ്ഞുകൊടുത്തു.അവര്‍ അഹങ്കാരം വിട്ട് വിനയത്തോടെ വഴി ചോദിച്ചിരുന്നുവെങ്കില്‍,ആ മനുഷ്യന് വഴി അറിയില്ലെങ്കില്‍ക്കൂടി വഴിയറിയാവുന്ന ഒരാളെ പരിചയപ്പെടുത്തിക്കൊടുക്കുവാന്‍ തയ്യാറാകുമായിരുന്നു. അപ്പോള്‍ രണ്ടിനും കാരണമാകുന്നത് നമ്മള് ഉപയോഗിക്കുന്ന വാക്കും പറയുന്ന അളവുമാണ്.
വിനയത്തോടെയും സ്നേഹത്തോടെയും നമ്മള് സംസാരിക്കുകയാണെങ്കില്‍ നമുക്ക്കിട്ടുന്ന മറുപടിയും അങ്ങനെ തന്നെ ആയിരിക്കും. അതിനാലാണ് നമ്മള് ഉപയോഗിക്കുന്ന ഓരോവാക്കും ഏറ്റവും ശ്രദ്ധയോടുകൂടിയായിരിക്കണം എന്നു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: