അതിബുദ്ധിമാനായ സുദര്ശനന് രഥമേറി എവിടെപ്പോയാലും അവിടെയെല്ലാം ഒരക്ഷൗഹിണിപ്പടതന്നെ നിരന്നതായ പ്രതീതിയുണ്ടായി. ഇതെല്ലാം സാധിച്ചത് ഭഗവതിയുടെ മന്ത്രബീജത്തിന്റെ പ്രാഭവത്താല്‍ മാത്രമാണ്. സുദര്ശനന് മുറതെറ്റാതെ ആ ബീജമന്ത്രം ദിവസവും ജപിച്ചുവന്നു.
കാമരാജം എന്ന് പേരുള്ള ഈ മന്ത്രം ഗുരുമുഖത്തു നിന്നും പഠിച്ചു ജപിക്കുന്നവന്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നതാണ്. ജഗജ്ജനനിയായ ദേവിയുടെ പ്രസാദത്താല്‍ നിവൃത്തിക്കാന്‍ അരുതാത്ത ഏതൊരാഗ്രഹമാണ് ഈ ലോകത്തുള്ളത്? എന്നാല്‍ ആരാണോ ദേവീപ്രസാദം നേടാന്‍ പ്രയത്നിക്കാത്തത്, അവനില്‍ ദൗര്‍ഭാഗ്യവും മൂഢത്വവും രോഗപീഡയും സഹജമായിരിക്കും.
ആദിമാതാവായി പ്രകീര്‍ത്തിക്കപ്പെടുന്നത് ജഗദംബികയാണ്. എന്നാല്‍ മായാമോഹിതര്‍ ഇതൊന്നുമറിയാത്തതിനാല് ആയിരിക്കണം വൃഥാ വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ട് വലഞ്ഞ് ദേവീ പൂജകളില്‍ ശ്രദ്ധ വയ്ക്കുന്നില്ല. ബുദ്ധി, കീര്‍ത്തി, ശക്തി, സ്മൃതി, ശക്തി, മതി, ധൃതി എന്നിങ്ങനെയുള്ള നാനാവിധ ഗുണഗണങ്ങളും ആ അമ്മയാണ് പ്രാണികള്‍ക്ക് കനിഞ്ഞു നല്കി അനുഗ്രഹിക്കുന്നത്.
(തുടരും)”
പ്രതികരിക്കാൻ ഇവിടെ എഴുതുക: