പുതിയ മന്ത്രിമാര്‍ പേഴ്സണല്‍ സ്റ്റാഫിനെ തിരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയം മാത്രം മാനദണ്ഡമാക്കരുത്. സര്‍ക്കാര്‍ ഭരണസംവിധാനത്തില്‍ പ്രാവീണ്യവും സാങ്കേതികജ്ഞാനവും പ്രായോഗികബുദ്ധിയും പൊതുജനസമ്മതിയും മാനദണ്ഡമാക്കിയാല്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും പ്രതിഛായയും ജനസൗഹൃദമാകും.
മന്ത്രിയെ കാണാന്‍ കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നെത്തുന്ന ആള്‍ക്കാര്‍ക്ക് അതിനവസരം ഒരുക്കുവാന്‍ ഈ വിഭാഗം ജീവനക്കാര്‍ വളരെ കൃത്യമായ ടൈം മാനേജ്മെന്റ് അറിഞ്ഞിരിക്കണം. പലപ്പോഴും മന്ത്രി ഓഫീസുകളില്‍ ചെന്നിട്ട് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നിട്ടുള്ളതും ചിലപ്പോള്‍ കാണാതെപോലും മടങ്ങേണ്ടിവന്നിട്ടുള്ള ഒരു അനുഭവസ്ഥനാണ് ഈ ലേഖകന്‍. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം താരതമ്യേന കുറഞ്ഞ നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ പെന്ഷന് ആകുന്നവരെ ഈ തസ്തികകളില്‍ നിയമിച്ചാല്‍ അവരുടെ സേവനപരിചയം ഉപയോഗപ്പെടുത്താവുന്നതോടൊപ്പം പെന്ഷന് തുക കഴിഞ്ഞിട്ടുള്ള തുകമാത്രം ശമ്പളം നല്കിയാല് മതി എന്നുള്ള മേന്മയുമുണ്ട്.
ഓരോ മന്ത്രിമാര്‍ക്കും അവരുടെ വകുപ്പുകളിലെ സാങ്കേതിക ജ്ഞാനം മിക്കവാറും കുറവാണെന്നതിനാല്‍ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ തിരിമറികള്‍ക്ക് മന്ത്രിക്ക് കൂട്ടുനില്‍ക്കേണ്ടതായിവരും. അത്തരം അവസരങ്ങളില്‍ മന്ത്രിയുടെ സ്റ്റാഫില്‍പ്പെട്ടവര്‍ക്ക് സാങ്കേതികജ്ഞാനമുണ്ടെങ്കില് ഭരണം കാര്യക്ഷമവും പ്രയോജനകരവുമാക്കാം. ഒരു വകുപ്പിന്റെ മൊത്തം ചുമതല ഒരു മന്ത്രിയെ ഏല്പ്പിക്കുന്നതിനാല് പ്രായോഗിക സാങ്കേതിക ജ്ഞാനമുള്ളവരെ മന്ത്രിയുടെ താല്പര്യപ്രകാരം തെരഞ്ഞെടുക്കുവാന്‍ രാഷ്ട്രീയനേതൃത്വം അനുവദിക്കണം.
ഡോ. കല്ലട വേണു, കൊല്ലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: