വിഎസ് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെയും ഹീറോ. അദ്ദേഹത്തെ കഴിഞ്ഞതവണയും തഴയാന്‍ ശ്രമിച്ചവരെയൊക്കെ അത്ഭുതപ്പെടുത്തി മുഖ്യമന്ത്രിയാകുകയും തന്റെ കഴിവുകള്‍ക്കൊത്ത് ഭരണം നടത്തിഅഞ്ചുവര്ഷം തികച്ചും പൂര്‍ത്തിയാക്കിയാണ് ഇറങ്ങിയത്.
എന്നാല്‍ ഉമ്മന്‍ചാണ്ടി വിവാദങ്ങളുടെ ചുഴിയില്‍പ്പെട്ടാണ് മുഖ്യമന്ത്രിസ്ഥാനം അഞ്ചുകൊല്ലത്തേക്ക് തള്ളിനീക്കിയത്. സ്വന്തം പാര്‍ട്ടിക്കാര്‍പോലും അദ്ദേഹത്തെ നോവിച്ചിട്ടുണ്ട്. കൂടാതെ പ്രതിപക്ഷത്തിന്റെ രാജിക്കുവേണ്ടിയുള്ള ബഹളങ്ങളുമെല്ലാം അദ്ദേഹത്തെ പ്രയാസപ്പെടുത്തി.
മുഖ്യമന്ത്രിസ്ഥാനത്തിനുപകരം ‘കണ്സോലേഷന്’ സമ്മാനമായി വലിയൊരു സ്ഥാനം പാര്‍ട്ടി വിഎസിനുവേണ്ടി തയ്യാറാക്കുന്നുണ്ട്. അദ്ദേഹമത് സ്വീകരിക്കുമെന്ന് തോന്നുന്നില്ല. കാരണം, പുതിയ മുഖ്യമന്ത്രിക്ക് അടിയറവ് പറയുന്നതിനു തുല്യമായിരിക്കുമത്. അദ്ദേഹം ജനങ്ങളുടെ സേവകനായി തുടരുന്നതായിരിക്കും നല്ലത്.
സഖാവ് വിഎസിന്റെ നര്‍മ്മംനിറഞ്ഞ പ്രസംഗങ്ങള്‍ വോട്ടര്‍മാരെ വളരെയധികം ആകര്‍ഷിക്കുകയുണ്ടായി. അത് വോട്ടുകളായി എല്‍ഡിഎഫിന് കിട്ടുകയുമുണ്ടായി. എന്നാല്‍ താമര ഏതെങ്കിലും കുളത്തില്‍ ചെളിയില്‍ കിടന്നു ചീയും എന്ന് പറഞ്ഞത് വളരെ മോശമായിപ്പോയി. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നു പറഞ്ഞതും അബദ്ധമായി. ജനാധിപത്യമര്യാദകള്‍ക്ക് വിരുദ്ധമായിപ്പോയി ഈ പ്രസ്താവന. ഇല്ലെങ്കില്‍ വിഎസിനെ എതിര്‍ക്കുന്നവരും അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിച്ചേനെ.
എന്‍.യു. പൈ, കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: