കേരളത്തിലെ ഇടതുപക്ഷം ഇനിയെങ്കിലും അക്രമരഹിത, അഴിമതിമുക്ത ഭരണം കാഴ്ചവെക്കുമെന്ന് കരുതാം. കാരണം, ഇടതുവലതു മുന്നണികള്‍ 66 വര്‍ഷം മുന്‍പ് സൃഷിച്ചിരുന്ന ഹിന്ദുവിരുദ്ധ മതേതരത്വത്തിന്റെ അതിശക്തമായ ചക്രവ്യൂഹം ഭേദിച്ച് ഒരു അഭിമന്യു(രാജേട്ടന്) അകത്തു കടന്നുകഴിഞ്ഞു. അര്ജുനന്മാരുടെ നേതൃത്വത്തിലുള്ള പാണ്ഡവസേന ചക്രവ്യൂഹത്തിന് തൊട്ടുപുറത്തുനില്പ്പുണ്ട്.
എഴുപത്തിയൊന്ന് സീറ്റ് കിട്ടും എന്നുപറഞ്ഞുനടന്ന ബിജെപിക്ക് ഒരു സീറ്റ് മാത്രമേ കിട്ടിയുള്ളൂ എന്ന് പരിഹസിക്കുന്ന സഖാക്കള്‍ കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ ജയിച്ചുവരുമെന്ന് തന്നെയല്ലേ പറഞ്ഞത്. എന്നിട്ട് ജയിക്കുകയുണ്ടായോ? തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കേവലഭൂരിപക്ഷം എങ്കിലും കിട്ടും എന്നു പറഞ്ഞേ ഏതുരാഷ്ട്രീയ കക്ഷിയും വോട്ടു ചോദിക്കാറുള്ളൂ. അല്ലാതെ, ഞങ്ങള്‍ക്ക് സീറ്റൊന്നും കിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ആരും പ്രചാരണത്തിന് ഇറങ്ങാറില്ല. യുഡിഎഫും പറഞ്ഞു, തങ്ങള്‍ തീര്‍ച്ചയായും കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്ന്. എന്നിട്ട് തിരിച്ചുവന്നോ?
ബിജെപിയെ സംബധിച്ചിടത്തോളം ഇതൊരുവിജയം തന്നെയാണ്. കാരണം, പാര്‍ട്ടി കേരളത്തില്‍ നല്ലപോലെ വളര്‍ന്നു എന്നു തന്നെയാണ് വോട്ടുകള്‍ കാണിക്കുന്നത്. സ്ഥാപിതമായ നാള്‍മുതല്‍ ഇന്നുവരെ ഒറ്റസീറ്റും ഇല്ലാതിരുന്ന കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയവാദികളും അധികാരത്തിനുവേണ്ടി അവരുടെ പാദസേവ വ്രതമാക്കിയ ഹിന്ദുവിരുദ്ധ ‘മതേതറ’ മുഖംമൂടികളും ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും ഒരു സീറ്റ് കിട്ടിയത് നിസ്സാര കാര്യമല്ല.
പിന്നെ എല്‍ഡിഎഫിന്റെ വിജയം. ബംഗാളിലെ ഓര്മ്മവച്ച് സോണിയാമ്മ ബിജെപിയെ തോല്‍പ്പിക്കാന്‍ കമ്യൂണിസ്റ്റിന് വോട്ടുചെയ്യാന്‍ പറഞ്ഞത് കേരളത്തിലും കോണ്‍ഗ്രസിന്റെ അണികള്‍ കേട്ടു. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന യെച്ചൂരി സഖാവിന്റെ വാക്ക് കുട്ടിസഖാക്കള്‍ കേട്ടുമില്ല. പിന്നെ പൊതുസ്വഭാവം മോദി/ഹിന്ദു/ഭാരതവിരോധം ആയതുകൊണ്ട് കോണ്‍ഗ്രസ്സിലെയും മുസ്ലിങ്ങള്‍ എല്‍ഡിഎഫിന് സംഘടിതമായി വോട്ടുചെയ്യുകയും ചെയ്തു. സഖാക്കള്‍ യാക്കൂബ് മേമന്, അഫ്സല് ഗുരു എന്നിവര്‍ക്ക് രക്തസാക്ഷിത്വം നല്കിയതും, പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചതും, ‘കേരള് മാംഗേ ആസാദി’ എന്ന് പറഞ്ഞ ദേശദ്രോഹി കനയ്യാ കുമാരനെക്കൊണ്ട് പ്രചാരണം നടത്തിയതുമെല്ലാം മുസ്ലിംങ്ങളെ കൂട്ടത്തോടെ എല്‍ഡിഎഫിനു വോട്ടുചെയ്യാന്‍ പ്രേരിപ്പിച്ചു. അതാണ് എല്‍ഡിഎഫിന്റെ വിജയരഹസ്യം.
സഖാക്കള്‍ ഒരുപാട് അഹങ്കരിക്കേണ്ട. ഉമ്മന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനെ ഏതുവിധേനയും തോല്‍പ്പിക്കണം എന്നുള്ള ശക്തമായ പൊതുവികാരം ഒന്നുകൊണ്ടു മാത്രമാണ് നിങ്ങള്‍ ജയിച്ചത്. എന്‍ഡിഎക്ക് വോട്ടുചെയ്താലും ഭരണത്തില്‍ എത്താന്‍ സാധ്യതയില്ല. അത് യുഡിഎഫിനെ സഹായിച്ചേക്കുമെന്ന് ഭയമുള്ള അനേകം നിഷ്പക്ഷമതികള്‍ ഇടതുപക്ഷത്തിന് ഇത്തവണ വോട്ടുചെയ്തിട്ടുണ്ടാകും. ഇനിയിപ്പോള്‍, കോണ്‍ഗ്രസ് ഇല്ലെങ്കിലും, പകരത്തിനു ഒരു ശക്തമായ ബിജെപി സാന്നിദ്ധ്യം വളര്‍ന്നുവന്നതുകൊണ്ട് ഭരണത്തില്‍ ശ്രദ്ധിക്കാന്‍ അത് പ്രേരകമാകും.
ഇനി, ഉടന്‍തന്നെ കുത്തക മുതലാളി അദാനിയുടെ വിഴിഞ്ഞം പദ്ധതി റദ്ദാക്കി, അദാനിയെ തെറിപറഞ്ഞുകൊണ്ടിരുന്ന അണികളെ പ്രീതിപ്പെടുത്തും എന്ന് കരുതാമോ? അതോ അദാനിയെ ഭീഷണിപ്പെടുത്തി ബക്കറ്റുനിറക്കാന് ആണോ ലാവ്ലിനില് നിന്ന് 375 കോടി സ്വന്തമാക്കിയ ‘അഴിമതി വിരുദ്ധ’ സഖാവിന്റെ ഉദ്ദേശ്യം? അതുപോലെ, ‘വര്‍ഗ്ഗീയവാദി’കളുടെ സര്‍ക്കാര്‍ അനുവദിച്ച ഐഐടിയും കഞ്ചിക്കോട് കോച്ചുഫാക്ടറിയും വേണ്ടെന്നുവക്കുമോ?
സാക്ഷരകേരളത്തില്‍ ഭൂരിപക്ഷവും നാറാണത്തു ഭ്രാന്തന്മാര് ആണെന്ന് തോന്നുന്നു. കഴിഞ്ഞ അഞ്ചുകൊല്ലമായി വലതുകാലില്‍ ഉണ്ടായിരുന്ന മന്ത് ഇപ്പോള്‍ ഇടതുകാലിലേക്ക് മാറ്റിവച്ചു. ഈ മന്തില്‍ നിന്ന് മോചനം വേണമെന്ന ബോധം ഇനിയും വന്നിട്ടില്ല.
അടുത്ത തെരഞ്ഞെടുപ്പാകുമ്പോള്‍ ഇവിടത്തെ നാറാണത്തു ഭ്രാന്തന്മാരായ ഹിന്ദു വോട്ടര്‍മാര്‍ ഇപ്പോള്‍ ഇടത്തുകാലിലേക്ക് മാറ്റിയ മന്ത് വലതുകാലിലേക്ക് മാറ്റിവക്കുമോ, അതോ ഇനി ഈ മന്തുരോഗം വേണ്ടെന്നുവക്കുമോ എന്ന് കാത്തിരുന്നു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: