കൊച്ചി: ജിഷ വധക്കേസില്‍ പ്രതികളെ പിടികൂടുന്നതുവരെ സമര രംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ച് സിപിഎം ആരംഭിച്ച രാപ്പകല്‍ സമരം എങ്ങുമെത്താതെ അവസാനിപ്പിച്ചു. ഇടതു പക്ഷ സര്‍ക്കാര്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് ലക്ഷ്യം കാണാത്ത സമരം പൊടുന്നനെഅവസാനിപ്പിച്ച് നാണക്കേടിലായത്. സിപിഎം ഉന്നയിച്ച നിരവധി അവശ്യങ്ങളില്‍ ഒന്നു മാത്രമാണ് യാഥാര്‍ഥ്യമായത്. വനിതാപോലീസ് ഉദ്യോഗസ്ഥയെ അന്വേഷണത്തിന് നിയമിക്കുക.ജിഷ കൊല്ലപ്പെട്ട് നാലാംദിവസം ആരംഭിച്ച രാപ്പകല്സമരമാണ് 22 ദിവസം പിന്നിട്ടപ്പോള്‍ എങ്ങുമെത്താതെ നിര്‍ത്തിയത്.
പെരുമ്പാവൂരില്‍ സിപിഎം നേതാവും സിറ്റിംഗ് എംഎല്‍എയുമായ സാജുപോളിന്റെ പരാജയത്തിന് ജിഷ വധവും ഒരു ഘടകമായിരുന്നു. അന്ന് ജിഷയുടെ അമ്മ രാജേശ്വരി സാജുപോളിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ഇതേ തുടര്‍ന്ന് ജിഷയുടെ ഘാതകരെ പിടികൂടുന്നത് വരെ താന്‍ സമര രംഗത്ത് ഉണ്ടാകുമെന്ന് സാജു പോളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സമരം പരാജയപ്പെടുമെന്ന് ഉറപ്പായതോടെ ദക്ഷിണ മേഖല എഡിജിപി ബി.സന്ധ്യയെ അന്വേഷണ ചുമതല ഏല്‍പ്പിച്ച പ്രഖ്യാപിച്ച് സമരം പിന്‍വലിക്കാന്‍ തിരുമാനിക്കുകയായിരുന്നു.
പി.കെ. ശ്രീമതി എംപിയാണ് സമര പന്തലിലെത്തി സമരം പിന്‍വലിച്ച വിവരം അറിയിച്ചത്. തെരഞ്ഞെടുപ്പ് വരെ സമര പന്തലില്‍ നേതാക്കളെ കൊണ്ടു വന്ന് ആളെ നിറച്ചെങ്കിലും ഫലം വന്നതോടെ ആളൊഴിഞ്ഞ് തുടങ്ങി.
ജിഷയുടെ മൃതദേഹം മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി സംസ്കരിച്ചതിന് പിന്നില്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടായിരുന്നതായി തുടക്കം മുതല്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് നേതൃത്വം നല്കിയ ഐജി മഹിപാല്‍ യാദവ് മുതല്‍ താഴെ എസ്ഐ സോണി മത്തായി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ നടപടി ഉണ്ടാകുമെന്ന് കരുതിയിരുന്നങ്കെിലും അതുണ്ടായില്ല. ഇതും ദൂരുഹത ഉയര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: