ന്യൂദല്‍ഹി: കേസില്‍ പ്രതികളായ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കൈവിലങ്ങ് വെയ്ക്കുന്നതും ലോക്കപ്പിലോ ജയിലിലോ അയയ്ക്കുന്നതും നിയമവിരുദ്ധമാണെന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015ന്റെ കരടുരൂപത്തില്‍ നിര്‍ദ്ദേശമുണ്ടെന്ന് സാമൂഹ്യ ക്ഷേമ മന്ത്രി മനേക ഗാന്ധി. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് തയ്യാറാക്കിയ ആക്ടിന്റെ കരടുരൂപത്തിലാണ് ഇതുസംബന്ധിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
ഇതുപ്രകാരം 16വയസ്സിനും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ പോലും കുട്ടികളോട് സൗഹൃദ മനോഭാവത്തോടു മാത്രമേ പെരുമാറാന്‍ പാടൊള്ളൂവെന്ന് പോലീസിനും ജുവനൈല്‍ കോടതികള്‍ക്കും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതു കൂടാതെ കുട്ടിക്കുറ്റവാളികള്‍ക്ക് എന്തെങ്കിലും വിധത്തിലുള്ള വൈദ്യ സഹായം ആവശ്യമാണെങ്കില്‍ അത് നിര്‍ബന്ധമായും നല്‍കേണ്ടതാണ്. ഇതുസംബന്ധിച്ച് കുട്ടികളുടെ മാതാപിതാക്കളേയും അറിയിക്കണം. ജുവനൈല്‍ ഹോമുകളില്‍ നിന്നും ശിക്ഷ കഴിഞ്ഞ് പൂറത്തിറങ്ങുന്ന കുട്ടികള്‍ക്കായി സംസ്ഥാനത്ത് ഒന്നു വീതമെങ്കിലും പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതാണ്.
മുതിര്‍ന്ന ജഡ്ജുമാരുടേയും, അഭിഭാഷകരും, ആരോഗ്യ വിദഗ്ധര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ആന്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് ഇതു സംബന്ധിച്ചുള്ള കരടുരൂപരേഖ തയ്യാറാക്കിയത്. കുട്ടികളെ വില്‍ക്കുന്നതും വാങ്ങുന്നതും കടുതത് കുറ്റമായാണ് ഇതില്‍ പറയുന്നത്. കൂടാതെ മദ്യം ലഹരി മരുന്ന് തുടങ്ങിയവ.ുടെ വില്‍പ്പനയ്ക്കു മറ്റും കുട്ടികളെ ഉപയോഗിക്കുന്നതും ശിക്ഷാര്ഹമാണ്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: