ന്യൂദല്‍ഹി: മോദിയുടെയും എന്‍ഡിഎയുടെയും സര്‍ക്കാരിന്റെയും ജനപ്രിയത പരിശോധിക്കാന്‍ നടത്തിയ സര്‍വേ ഹിറ്റാകുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ എന്‍ഡിഎ 342 സീറ്റോടെ അധികാരത്തിലെത്തുമെന്നാണ് എബിപി ന്യൂസ് നടത്തിയ സര്‍വ്വേ ഫലം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും ജനപ്രീതി രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കുതിച്ചുയരുകയാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.
രാജ്യത്തെ ഏറ്റവും ജനപ്രിയ ഭരണാധികാരി നരേന്ദ്രമോദിയാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 47 ശതമാനം പേരും അഭിപ്രായപ്പെട്ടു. 2014ല്‍ 11ശതമാനം പേരുടെ പിന്തുണ ഉണ്ടായിരുന്ന രാഹുല്‍ഗാന്ധിയുടെ പിന്തുണ ഇത്തവണ ആറു ശതമാനമായി കുറഞ്ഞു. നിതീഷ് കുമാറിന് നാലു ശതമാനത്തിന്റെയും സോണിയാഗാന്ധിക്ക് ഒമ്പതു ശതമാനം പേരുടേയും കേജ്രിവാളിന് ആറു ശതമാനം പേരുടേയും പിന്തുണയുണ്ട്.
മെയ് ഏഴു മുതല്‍ 16വരെ 14,658പേരില്‍ നടത്തിയ സര്‍വ്വേയിലെ കണക്കുകളാണ് എബിപി ന്യൂസ് പുറത്തുവിട്ടത്. 18 സംസ്ഥാനങ്ങൡലെ 101 ലോക്സഭാ മണ്ഡലങ്ങളില്‍ സര്‍വ്വേ നടത്തി. എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും മൂന്നില്‍ കുറയാത്ത നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങളെ സര്‍വ്വേയുടെ ഭാഗമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: