കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സബ്വേയുടെ നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു. സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനാണ് സബ് വേ നിര്‍മ്മിക്കുന്നത്. നാല് മാസത്തിനകം സബ് വേയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. ഒന്നാം പ്ലാറ്റ്ഫോമില്‍ നിന്നും രണ്ടാം പ്ലാറ്റ്ഫോമിനെ ബന്ധിപ്പിക്കുന്ന തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം ഇവിടം കോണ്‍ക്രീറ്റ് നടത്തിക്കഴിഞ്ഞു. കൂടാതെ തുരങ്കം ആരംഭിക്കുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ച കൂറ്റന്‍ കവാടവും സ്ഥാപിച്ചു. ക്രെയിന്‍ ഉപയോഗിച്ചാണ് കൂറ്റന്‍കവാടം സ്ഥാപിച്ചത്. യാത്രക്കാര്‍ക്ക് സബ്വേയിലേക്ക് ഇറങ്ങാനുള്ള പടികള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. അതിനു ശേഷം ഇലക്ട്രിഫിക്കേഷന് പ്രവൃത്തി കൂടി പൂര്‍ത്തിയായാല്‍ മാത്രമായിരിക്കും പദ്ധതി കമ്മീഷന് ചെയ്യുക. 1.72 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 23 മീറ്റര്‍ നീളവും 4.5 മീറ്റര്‍ വീതിയുമുള്ള സബ്വേ ഒന്നാം പ്ലാറ്റ്ഫോമിന്റെ വടക്ക് ഭാഗത്താണ് നിര്‍മിക്കുന്നത്. ഉയരം 2.75 മീറ്ററാണ്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ആറിനായിരുന്നു സബ്വേയുടെ പ്രവൃത്തി ഉദ്ഘാടനം കണ്ണൂര്‍ എം.പി പി.കെ ശ്രീമതി നിര്‍വഹിച്ചത്. സബ്വേ നിര്‍മാണത്തിനൊപ്പം എസ്കലേറ്റര്‍ നിര്‍മാണവും റെയില്‍വേ സ്റ്റേഷനില്‍ പുരോഗമിക്കുകയാണ്. എസ്കലേറ്ററിന്റെ യന്ത്രഭാഗങ്ങളെല്ലാം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചുകഴിഞ്ഞു. സബ്വേയും എസ്കലേറ്ററും യാഥാര്‍ഥ്യമാകുന്നതോടെ റെയില്‍വേ സേ്റ്റഷനില്‍ മേല്‍പ്പാലത്തിലെ തിരക്ക് ഗണ്യമായി കുറയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.പാലക്കാട് ഡിവിഷനു കീഴില്‍ കേരളത്തിലെ ആദ്യത്തെ സബ്വേയാണ് കണ്ണൂരിലേത്. ഈറോഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി.വി.എം കമ്പനിക്കാണ് നിര്‍മ്മാണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: