കോട്ടയം: എട്ടു വര്‍ഷം മുമ്പു നടന്ന പൂവരണി സ്ത്രീപീഡനക്കേസില്‍ നാലു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പ്രതികള്‍ കുറ്റക്കാര്‍. ഒന്നുമുതല്‍ ആറു വരെ പ്രതികളാണിവര്‍. ശിക്ഷ ഇന്നു വിധിക്കും. കേസിലെ അഞ്ചുപേരെ കോടതി വെറുതെവിട്ടു. മുഖ്യപ്രതി ലിസി, തിരുവല്ല പ്രാവിന്കൂട് സ്വദേശിനി ജോമിനി, ഭര്‍ത്താവ് ജ്യോതിഷ്, തങ്കമണി എന്നറിയപ്പെടുന്ന മിനി, കൊല്ലം സ്വദേശി സതീഷ്കുമാര്‍, തൃശ്ശൂര്‍ സ്വദേശി രാജി എന്നിവരാണ് കുറ്റക്കാര്‍. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) സ്പെഷ്യല്‍ ജഡ്ജി കെ. ബാബുവാണ് വിധി പ്രസ്താവിച്ചത്.
പാലാ സെന്റ്മേരീസ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബന്ധുവായ സ്ത്രീ പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുന്നതിന് അവസരം ഒരുക്കിയെന്നാണ് കേസ്. 2007 ആഗസ്ത് മുതല്‍ 2008 മെയ് വരെയുള്ള ലൈംഗിക പീഡനങ്ങള്‍ നടന്നു. തുടര്‍ന്ന് എയ്ഡ്സ് രോഗബാധിതയായ പെണ്‍കുട്ടി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.
2014 ഏപ്രില്‍ 29ന് തുടങ്ങിയ വിചാരണ രണ്ടുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. അയര്‍ക്കുന്നം സ്വദേശിനിയായ ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ കേസില്‍ 12 പ്രതികളാണുണ്ടായിരുന്നത്.
കേസില്‍ വിചാരണ നടക്കുന്നതിനിടെ 10-ാം പ്രതി ആത്മഹത്യ ചെയ്തു. രാത്രി എട്ടു മണിവരെ കോടതിനടപടികള്‍ നടത്തിയാണ് ജഡ്ജി കെ. ബാബു പ്രതികളുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയതെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
ചങ്ങനാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈഎസ്പി: പി. ബിജോയ് ആണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, ബലാത്സംഗം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. കന്യാകുമാരി, എറണാകുളം, കുമരകം, രാമപുരം, തിരുവല്ല, തിരുവനന്തപുരം തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ എത്തിച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തീക്കോയി, പൂഞ്ഞാര്‍, തിരുവനന്തപുരം, തൃശൂര്‍, പായിപ്പാട്, നെടുമങ്ങാട്, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഉള്ളവരാണ് പ്രതികള്‍. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍. ഗോപാലകൃഷ്ണനാണ് ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: