തിരുവനന്തപുരം: ആറുമാസത്തേക്ക് ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും മന്ത്രിമാര്‍ ഓഫീസുകളില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ആദ്യത്തെ ആറുമാസം സര്‍ക്കാരിന് നിര്‍ണായകമാണ്. കാര്യങ്ങള്‍ പഠിക്കാനും മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കാനും കൂടുതല്‍ സമയം മന്ത്രിമാര്‍ തങ്ങളുടെ ഓഫീസുകളില്‍ ചെലവഴിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടുതന്നെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. കൂടാതെ മന്ത്രിമാരില്‍ മിക്കവരും പുതുമുഖങ്ങളാണ്. ഈ സാഹചര്യത്തിലാണ് ഈ കര്‍ശന നിര്‍ദ്ദേശം.
പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്നു പിന്‍വലിക്കണമെന്ന ഹരിത ട്രൈബൂണല്‍ വിധി സംബന്ധിച്ച് പരിശോധധിച്ച ശേഷം സര്‍ക്കാര്‍ നിലപാട് വ്യക്മാക്കുമെന്ന് പിണറായി വിജയന് പറഞ്ഞു. ട്രാന്‍സ്പോര്‍ട് കമ്മീഷ്ണര്‍ ടോമിന് ജെ. തച്ചങ്കരി മുഖ്യമന്ത്രിയെ കണ്ട് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: