ന്യൂദൽഹി: പതിനാറുകാരനെ വിവസ്ത്രനാക്കിയശേഷം ക്രൂരമർദ്ദനത്തിനിരയാക്കി. വടക്കൻ ദൽഹിയിലെ ഇന്ദ്രാപുരി പ്രദേശത്താണ് കൗമാരക്കാരനെ മദ്യപരായ അക്രമികൾ ക്രൂര പീഡനത്തിനിരയാക്കിയത്. അക്രമികളിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ദാരൂണമായ സംഭവം നടന്നത്. മദ്യപാനികളായ ഒരു കൂട്ടം യുവാക്കൾ കുട്ടിയെ വിവസ്ത്രനാക്കിയ ശേഷം മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ കൈകാകാലുകൾ കൂട്ടിക്കെട്ടിയ ശേഷം യുവാക്കൾ വടി ഉപയോഗിച്ച് അടിക്കുകയും അസഭ്യം പറയുകയും ചെയ്തു. കൂടാതെ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മുളക് പൊടി വിതറുകയും മലദ്വാരത്തിൽ ബിയർ കുപ്പി കയറ്റുകയും ചെയ്തു.
ഇത്തരത്തിലുള്ള പീഡനങ്ങൾ നടക്കുന്നതിനിടെ കുട്ടി വാവിട്ട് കരയുകയും തന്നെ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്നുണ്ടായിരുന്നു. ഇതേ സമയം പീഡനം അക്രമികളിലൊരാൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. തുടർന്ന് അക്രമികൾ ഈ ദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.
ഏറെ അവശനിലയിൽ കാണപ്പെട്ട കുട്ടിയെ സമീപവാസികൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. കുട്ടിയെ ലൈംഗികപരമായി ഉപദ്രവിച്ചതിന് തെളിവൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു. മറ്റ് പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: