റോം:വ്യാഴാഴ്ച ലിബിയൻ കടലിൽ നിന്നും 4100 അഭയാർത്ഥികളെ രക്ഷപ്പെടുത്തിയെന്ന് ഇറ്റാലിയൻ നാവിക സേന. 22 തവണ രക്ഷാപ്രവർത്തനങ്ങൾ നടത്തിയാണ് ഇത്രയും പേരെ കടലിൽ നിന്നും രക്ഷപ്പെടുത്തിയതെന്ന് കോസ്റ്റ് ഗാർഡ് വക്താക്കൾ അറിയിച്ചു.
സിറിയയിൽ നിന്നും ലിബിയയിൽ നിന്നുമുള്ള അഭയാർത്ഥികൾ ചെറു തോണികൾ വഴി യൂറോപ്പിലേക്ക് കടൽ വഴി കടക്കുന്നതിനിടയിലാണ് ഇറ്റാലിയൻ മറൈനുകൾ ഇവരെ രക്ഷപ്പെടുത്തിയത്. ഇറ്റലിയുടെ രണ്ട് പടക്കപ്പലുകൾ, കോസ്റ്റ് ഗാർഡിന്റെ ചെറു പട്രോൾ ബോട്ടുകൾ ഉപയോഗിച്ചാണ് ഇവരെ ഇറ്റാലിയൻ തീരത്ത് എത്തിച്ചത്.
കഴിഞ്ഞ ദിവസം ലിബിയയിൽ നിന്നും 35 നോട്ടിക്കൽ മൈൽ അകലെ കടലിൽ 40 പേരോളം അടങ്ങുന്ന ബോട്ട് മുങ്ങിയിരുന്നു. യുദ്ധം നടക്കുന്ന ലിബിയ, സിറിയ, മറ്റ് പടിഞ്ഞാറാൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് അഭയാർത്ഥികളായി യൂറോപ്പിലേക്ക് കടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: