കൊച്ചി: ജൂണ്‍ എട്ടിനകം കോഴിക്കോട് മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ ആഭ്യന്തരസെക്രട്ടറി, ജില്ലാ കളക്ടര്‍, ഡിജിപി, കമ്മീഷണര്‍ എന്നിവരെ കോടതി കക്ഷി ചേര്‍ത്തു.
മലാപ്പറമ്പ് എയുപി സ്കൂള്‍ പൂട്ടാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന് സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി ഉത്തരവ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ തന്നെ അറിയിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ചോദിച്ചു. ഉത്തരവ് പാലിക്കാത്ത സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.
സ്കൂള്‍ പൂട്ടുന്നതിന് രണ്ടാഴ്ചത്തെ സാവകാശം അനുവദിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ ഹൈക്കോടതി തള്ളി. സ്കൂള്‍ പൂട്ടാന്‍ അധികൃതര്‍ എത്തിയപ്പോഴേല്ലാം നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് പിന്മാറേണ്ടിവന്നു.
70 കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് നടത്തുവാനുള്ള അധികാരം നഗരസഭയ്ക്ക് നല്‍കുകയോ ചെയ്യണമെന്നാണ് സ്കൂള്‍ സംരക്ഷണ സമിതിയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: