കെയ്റോ: മുസ്ലീം യുവതിയെ വിവാഹം കഴിച്ച ക്രിസ്ത്യൻ യുവാവിന്റെ എഴുപതുകാരിയായ അമ്മയെ വിവസ്ത്രയാക്കി തെരുവിലൂടെ നടത്തിച്ചു. തെക്കൻ ഈജിപ്തിലാണ് ദാരുണമായ സംഭവം നടന്നത്.
കഴിഞ്ഞ മെയ് ഇരുപതിനാണ് ഗ്രാമത്തിലെ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട യുവാവും മുസ്ലീം യുവതിയും വിവാഹിതരായത്. ഇതില്‍ പ്രതിഷേധിച്ച് ഒരു സംഘം മുസ്ലീംങ്ങള്‍ പ്രദേശത്തെത്തി യുവാവിന്റെ മാതാവിനെ പിടിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് അക്രമികൾ സ്ത്രീയെ വിവസ്ത്രയാക്കി തെരുവിലൂടെ നടത്തിക്കുകയാണുണ്ടായത്. ഇതിനിടയിൽ ഇവർ സ്ത്രീയെ വടികൊണ്ട് മാരകമായി മർദ്ദിക്കുകയും ചെയ്തു.
തുടർന്ന് ഗ്രാമത്തിലെ മുസ്ലീം വിഭത്തില്പ്പെട്ടവര് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട 300 വീടുകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ഇതേ സമയം പ്രദേശവാസികളിൽ ചിലർ പോലീസില്‍ പരാതി നല്‍കിയെങ്കിലും അവർ എത്തും മുന്‍പ് തന്നെ അക്രമികള്‍ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കിയിരുന്നു.
പ്രദേശത്ത് കനത്ത കാവലാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേ സമയം പൊലീസ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാണമെന്ന ആവശ്യവുമായി പ്രദേശത്തെ ക്രിസ്ത്യൻ വിഭാഗക്കാർ രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: