കോട്ടയം: പിണറായിവിജയന് നേതൃത്വം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ എല്ലാവരുടേതുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി സംഘത്തോടൊപ്പം ജന്മനാട് സന്ദര്‍ശിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി രമേശ്.
മാര്‍ക്സിസ്റ്റ് ഭീകരതയ്ക്കെതിരെ എന്‍ഡിഎയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് സംഘടിപ്പിച്ച പ്രതിഷേധധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന ദിവസം പിണറായിയില്‍ കലാപത്തിന് ആഹ്വാനം ചെയ്തിട്ടാണ് വിജയന് തിരുവനന്തപുരത്തിന് വണ്ടികയറിയത്. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കളുടെ വീടുകളടക്കം ഇരുപതോളം വീടുകള്‍ പിണറായി ഗ്രാമത്തില്‍ സിപിഎം അക്രമി സംഘം പൂര്‍ണ്ണമായും തകര്‍ത്തു. സംസ്ഥാനത്തൊട്ടാകെ നടക്കുന്ന അക്രമങ്ങള്‍ ആസൂത്രിതമാണ്. ഇതിലെ മുഖ്യപ്രതി മുഖ്യമന്ത്രി തന്നെയാണെന്നും എം.ടി രമേശ് ആരോപിച്ചു.
2011-ല്‍ 6% വോട്ട് നേടിയ എന്‍ഡിഎ ഇത്തവണ 16% വോട്ട് നേടി. എല്‍ഡിഎഫിന് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുബാങ്ക് നഷ്ടമായതിന്റെ വെപ്രാളമാണ് സിപിഎമ്മിനെ അക്രമത്തിന് പ്രേരിപ്പിക്കുന്നത്. പരമ്പരാഗത വോട്ടുകള്‍ നഷ്ടമായത് മതതീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചാണ് പരിഹരിച്ചത്. ജനാധിപത്യ സംവിധാനത്തില്‍ അധികാരത്തിലെത്തുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ മിതത്വം പാലിക്കേണ്ടതാണ്. എന്നാല്‍ സിപിഎം ജനവിധിയെ അക്രമത്തിനുള്ള ലൈസന്‍സായി കരുതുന്നത് അപകടകരമാണെന്നും എം.ടി രമേശ് പറഞ്ഞു.
പ്രതിഷേധ ധര്‍ണ്ണയില്‍ ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ എ.ജി തങ്കപ്പന് അധ്യക്ഷത വഹിച്ചു. ബിജെപി മേഖലാ പ്രസിഡന്റ് അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സ്റ്റീഫന്‍ ചാഴിക്കാടന്, ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി, ജനറല്‍ സെക്രട്ടറിമാരായ കെ.പി സുരേഷ്, ലിജിന്‍ലാല്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.കെ. രവീന്ദ്രന്, ടി.എന്‍. ഹരി, ആര്. രാജീവ്, സജീഷ് മണലേല്‍, പി. അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: